Thursday, April 30, 2009

മലയോരങ്ങളില്‍ ജലക്ഷാമം രൂക്ഷം; കാളികാവ്‌ ആസ്‌പത്രിയില്‍ കിടത്തിച്ചികിത്സ നിര്‍ത്തി

കാളികാവ്‌: കാളികാവ്‌ സര്‍ക്കാര്‍ ആസ്‌പത്രിയില്‍ കിടത്തിച്ചികിത്സ നിര്‍ത്തി. വെള്ളക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്നാണ്‌ ചികിത്സയിലുണ്ടായിരുന്ന രോഗികളെ വിട്ടയച്ച്‌ കിടത്തിച്ചികിത്സ നിര്‍ത്തിയിട്ടുള്ളത്‌. ആസ്‌പത്രിവളപ്പിലെ കിണര്‍ വറ്റിയതിനെത്തുടര്‍ന്ന്‌ ഒരുമാസത്തിനുള്ളില്‍ മൂന്നാമത്തെ തവണയാണ്‌ ഇവിടെ കിടത്തിച്ചികിത്സ മുടങ്ങുന്നത്‌. 
രണ്ടുദിവസമായി പകല്‍സമയങ്ങളില്‍ രോഗികളെ നോക്കുന്നുണ്ട്‌. വൈകുന്നേരത്തെ ഇന്‍ജക്ഷന്‍കൂടി നല്‍കി രോഗികളെ വിട്ടയയ്‌ക്കുകയാണ്‌ ചെയ്‌തിരുന്നത്‌. ആസ്‌പത്രിയിലെ ആവശ്യത്തിനുപുറമെ ഡോക്ടറുടെയും നഴ്‌സുമാരുടെയും രണ്ട്‌ ക്വാര്‍ട്ടേഴ്‌സുകളിലെ ആവശ്യങ്ങള്‍ക്കും കിണറ്റിലെ വെള്ളമായിരുന്നു ആശ്രയം. ഇവിടെ 10ല്‍ കൂടുതല്‍ രോഗികള്‍ കിടത്തിച്ചികിത്സയായും 200ല്‍ ഏറെ പേര്‍ ദിവസം ഒ.പി വിഭാഗത്തിലും ചികിത്സ തേടിയെത്തുന്നുണ്ട്‌. 
കാളികാവ്‌, ചോക്കാട്‌. കരുവാരക്കുണ്ട്‌, തുവ്വൂര്‍ പഞ്ചായത്തുകളില്‍ കടത്തിച്ചികിത്സയുള്ള ഏക സര്‍ക്കാര്‍ ആസ്‌പത്രി കാളികാവിലാണ്‌. കിടത്തിച്ചികിത്സ നിര്‍ത്തിയതിനെത്തുടര്‍ന്ന്‌ രണ്ടുനേരവും ആസ്‌പത്രിയിലെത്തി കുത്തിവെപ്പ്‌ എടുക്കുന്ന രീതിയിലേക്ക്‌ ആസ്‌പത്രിയുടെ പ്രവര്‍ത്തനം മാറിയത്‌ രോഗികള്‍ക്ക്‌ ബുദ്ധിമുട്ടായിട്ടുണ്ട്‌. 
വെള്ളക്ഷാമത്തെത്തുടര്‍ന്ന്‌ മുമ്പ്‌ കിടത്തിച്ചികിത്സ നിര്‍ത്തിയപ്പോള്‍ ആസ്‌പത്രി കിണര്‍ രണ്ടുമീറ്റര്‍ താഴ്‌ത്തി വെള്ളം ലഭ്യമാക്കി പ്രശ്‌നം താത്‌കാലികമായി പരിഹരിക്കുകയായിരുന്നു. ജലദൗര്‍ലഭ്യം കണക്കിലെടുത്ത്‌ കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ആസ്‌പത്രിയില്‍ കുഴല്‍ക്കിണര്‍ നിര്‍മിച്ചിട്ടുണ്ട്‌. മോട്ടോര്‍ സ്ഥാപിച്ച്‌ കുഴല്‍ക്കിണറില്‍നിന്ന്‌ വെള്ളം എടുക്കാനുള്ള സംവിധാനം പഞ്ചായത്ത്‌ അധികൃതര്‍ ഒരുക്കാത്തതാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമായിട്ടുള്ളത്‌. നിലവിലെ സ്ഥിതി പഞ്ചായത്ത്‌ അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന്‌ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ബദല്‍സംവിധാനം ഒരുക്കിയില്ലെങ്കില്‍ ക്വാര്‍ട്ടേഴ്‌സുകളിലെ താമസംപോലും മാറ്റേണ്ടിവരുമെന്നാണ്‌ ആസ്‌പത്രി ജീവനക്കാര്‍ പറയുന്നത്‌. വെള്ളക്ഷാമം പരിഹരിച്ചാല്‍ ഉടനെ കിടത്തിച്ചികിത്സ പുനരാരംഭിക്കുമെന്ന്‌ ആസ്‌പത്രി അധികൃതര്‍ അറിയിച്ചു

Wednesday, April 29, 2009

മലയോരമേഖലയില്‍ പാചകവാതക വിതരണം സ്‌തംഭനത്തില്‍

പൂക്കോട്ടുംപാടം: മൂന്നുമാസത്തോളമായി അമരമ്പലം, ചോക്കാട്‌, കരുളായി പഞ്ചായത്തുകളില്‍ പാചകവാതക സിലിന്‍ഡറുകള്‍ ലഭിക്കുന്നില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നിലമ്പൂര്‍ ചന്തക്കുന്ന്‌ ഏജന്‍സിയാണ്‌ ഇവിടങ്ങളില്‍ പാചകവാതകവിതരണം നടത്തുന്നത്‌. പൂക്കോട്ടുംപാടത്തും സമീപപ്രദേശങ്ങളിലും ഫിബ്രവരി 9ന്‌ ശേഷം പാചകവാതകവിതരണം നടന്നിട്ടില്ല. എന്നാല്‍ ഹോട്ടലുകളിലും പാചകവാതക സിലിന്‍ഡര്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കും യഥേഷ്ടം ഇന്ധനം ലഭിക്കുന്നുണ്ട്‌. 
ഗ്യാസ്‌ ഏജന്‍സികളുടെ പരിസരങ്ങളില്‍ വെച്ചുതന്നെ കൂടുതല്‍ വിലയ്‌ക്ക്‌ ഇത്തരക്കാര്‍ക്ക്‌ മറിച്ചുവില്‍ക്കുന്നതുകൊണ്ടാണ്‌ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്‌ പാചകവാതകം ലഭിക്കാത്തതെന്ന്‌ നാട്ടുകാര്‍ പരാതിപ്പെടുന്നു. വിതരണവും പ്രതീക്ഷിച്ച്‌ മാസങ്ങളോളം വഴിയരികില്‍ നിരത്തിവെക്കുന്നതുമൂലം സിലിന്‍ഡറുകള്‍ മോഷണം പോകുന്നത്‌ പതിവാണെന്നും നാട്ടുകാര്‍ ആരോപിച്ചു. 
വിറകിന്റെ ദൗര്‍ലഭ്യവും വിലക്കയറ്റവുംമൂലം പാചകവാതകത്തെയാണ്‌ മിക്കവീട്ടുകാരും ആശ്രയിക്കുന്നത്‌. വേണ്ടത്ര സ്റ്റോക്കില്ലാത്തതിനാല്‍ പാചകവാതകം ലഭിക്കുന്നതിന്‌ 88 ദിവസങ്ങള്‍വരെ കാലതാമസം വന്നേക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു. 42,000 പരം ഉപഭോക്താക്കളുള്ള നിലമ്പൂര്‍ മേഖലയില്‍ മാസം 13,000 സിലിന്‍ഡറുകള്‍ ലഭിച്ചിരുന്ന സ്ഥാനത്ത്‌ 9000ത്തില്‍താഴെ സിലിന്‍ഡറുകളേ ഇപ്പോള്‍ ലഭ്യമാകുന്നുള്ളൂവെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. ചേളാരിയിലെ ഇലക്‌ട്രോണിക്‌ സംവിധാനത്തിന്റെ പ്രവര്‍ത്തനം ശരിയാകുന്നതോടെ പാചകവാതക വിതരണം സാധാരണ നിലയിലാക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്നും അധികൃതര്‍ പറഞ്ഞു

Monday, April 27, 2009

കാളികാവില്‍ ഗ്രാമീണ വൈദ്യുതീകരണ പ്രവൃത്തി മുടങ്ങി

കാളികാവ്‌: ഗ്രാമീണ മേഖലയുടെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. ഗ്രാമ പ്രദേശങ്ങളില്‍ വൈദ്യുതീകരണ പ്രവൃത്തി ഊര്‍ജിതമാക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കൃ ത പദ്ധതിയായ ആര്‍.ജി.ജി.ഇ.വൈയുടെ ഫണ്ട്‌ ഫലപ്രദമായി ഉപയോഗിക്കാത്തതാണ്‌ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിക്ക്‌ തിരിച്ചടിയായത്‌. സംസ്ഥാന വൈദ്യുതിവകുപ്പില്‍നിന്ന്‌ അംഗീകാരം ലഭിക്കാതെ ഇരുന്നതിനാല്‍ രണ്ടുവര്‍ഷമായിട്ട്‌ ആര്‍.ജി.ജി.ഇ.വൈ ഫണ്ട്‌ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. 
2007ല്‍ താത്‌കാലികമായി നിര്‍ത്തിവെച്ച പദ്ധതി പുനരാരംഭിച്ചിട്ടില്ല. കാളികാവ്‌ സെക്ഷനു കീഴില്‍പ്പെടുന്ന കാളികാവ്‌, കരുവാരക്കുണ്ട്‌, തുവ്വൂര്‍, ചോക്കാട്‌ പഞ്ചായത്തുകളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടത്താനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു. ആര്‍.ജി.ജി.ഇ.വൈ പദ്ധതിയില്‍നിന്ന്‌ ആറുകോടിരൂപയിലേറെ ചെലവ്‌ വരുന്ന 140 പ്രവൃത്തികളുടെ രേഖയാണ്‌ കാളികാവ്‌ സെക്ഷനില്‍നിന്ന്‌ സമര്‍പ്പിച്ചിരുന്നത്‌. ദാരിദ്ര്യരേഖയ്‌ക്കുതാഴെയുള്ള കുടുംബ വീടുകള്‍ ആദ്യം വൈദ്യുതീകരിക്കുകയും തുടര്‍ന്ന്‌ മറ്റു വീടുകള്‍കൂടി വൈദ്യുതീകരിച്ച്‌ സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യമിട്ടിരുന്നത്‌. 
മാതൃകാപരമായ രീതിയില്‍ പദ്ധതി തയ്യാറാക്കിയതിന്റെ അടിസ്ഥാനത്തില്‍ 2007 ഏപ്രില്‍ അവസാനം ആര്‍.ജി.ജി.ഇ.വൈ പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം കാളികാവ്‌ സെക്ഷനു കീഴില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്‌. ഇതിനിടയില്‍ ഏപ്രില്‍ 13ന്‌ വേനല്‍ക്കാറ്റില്‍ മലയോരത്ത്‌ 500ല്‍ ഏറെ വൈദ്യുതിക്കാലുകള്‍ പൊട്ടുകയും ലൈന്‍ തകരുകയും ചെയ്‌തതിനെത്തുടര്‍ന്ന്‌ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന്‌ മുഖ്യപരിഗണന നല്‍കി ആര്‍.ജി.ജി.ഇ.വൈ പദ്ധതി ഒരുമാസത്തേക്ക്‌ നീട്ടുകയായിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പദ്ധതിയുമായി ബന്ധപ്പെട്ട ഒരു അറിയിപ്പും ഗ്രാമീണമേഖലയിലെ സെക്ഷന്‍ ഓഫീസുകള്‍ക്ക്‌ ലഭിച്ചിട്ടില്ല. 
നേരത്തെ തയ്യാറാക്കി നല്‍കിയിട്ടുള്ള പദ്ധതിരേഖ അനുസരിച്ചുള്ള പ്രവൃത്തികള്‍ ഉപേക്ഷിച്ച മട്ടിലാണ്‌. തിരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനത്തിനുശേഷം സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ആര്‍.ജി.ജി.ഇ.വൈ പദ്ധതിയുടെ ഫണ്ട്‌ വിനിയോഗിക്കാന്‍ തയ്യാറായാല്‍ത്തന്നെ പുതിയ പദ്ധതിരേഖ തയ്യാറാക്കി നല്‍കി അനുമതി നേടേണ്ടിവരും

Saturday, April 25, 2009

ബ്ലേഡ്‌ ഇടപാട്‌: പരാതി നല്‍കുന്നവര്‍ക്കെതിരെ കുടിയിറക്ക്‌ ഭീഷണി

കാളികാവ്‌: മലയോര ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ബ്ലേഡ്‌ മാഫിയക്കെതിരെ പരാതി നല്‍കുന്ന ഇടപാടുകാര്‍ക്ക്‌ നേരെ സംഘത്തിന്റെ ഭീഷണി. പണമിടപാടിന്‌ ഈടായി നല്‍കിയ ഭൂരേഖകള്‍ ഉപയോഗിച്ച്‌ പരാതി നല്‍കുന്ന ഇടപാടുകാര്‍ക്കെതിരെ കുടിയിറക്ക്‌ ഉള്‍പ്പെടെയുള്ള നടപടി എടുക്കുമെന്നാണ്‌ സംഘത്തിന്റെ ഭീഷണി. ഈടുവെച്ച മുഴുവന്‍ രേഖകളും പോലീസിന്‌ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇടപാടുകാരാരും പരാതിയുമായി പോലീസിനെ സമീപിക്കരുതെന്നും സംഘത്തിന്റെ ആളുകള്‍ ഇടപാടുകാരെ താക്കീത്‌ ചെയ്‌തിട്ടുമുണ്ട്‌. 
അധികൃതരുടെ ഭാഗത്തുനിന്ന്‌ നടപടി ഉണ്ടായതോടെ വ്യക്തിപരമായി പണമിടപാട്‌ നടത്തിയിരുന്നവര്‍ സംഘടിക്കുകയും രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്‍ബലം ഉറപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇടപാടുകാരെ ഭീഷണിപ്പെടുത്താന്‍ ബ്ലേഡ്‌ സംഘങ്ങള്‍ നിയമപാലകരുടെ തന്നെ സഹായം തേടുന്നതായും ആരോപണമുണ്ട്‌. ഭീഷണി നിലനില്‍ക്കുന്നതിനാല്‍ത്തന്നെ മലയോരത്തെ പോലീസ്‌സ്റ്റേഷനുകളില്‍ പണമിടപാട്‌ നടത്തിയവരാരും പരാതിയുമായി എത്തിയിട്ടില്ല.
നിശ്ചയിച്ച തുകയിലേറെ പലിശപ്പണം നല്‍കിയിട്ടും ഈട്‌ രേഖകള്‍ തിരിച്ചുനല്‍കാതെ ബ്ലേഡ്‌ സംഘങ്ങള്‍ ഇടപാടുകാരെ ചൂഷണം ചെയ്യുന്ന രീതിയാണുള്ളത്‌. കാളികാവ്‌, കരുവാരക്കുണ്ട്‌, ചോക്കാട്‌, പൂക്കോട്ടുംപാടം, നിലമ്പൂര്‍ തുടങ്ങിയ മേഖലയില്‍ 500-ല്‍ ഏറെ ബ്ലേഡ്‌ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇതില്‍ 10 പേരുടെ വീടുകളിലും സ്ഥാപനങ്ങളിലും മാത്രമാണ്‌ വ്യാഴാഴ്‌ച പോലീസ്‌ തിരച്ചില്‍ നടത്തിയത്‌. നടപടി ആസൂത്രിതമായി നടപ്പാക്കാന്‍ കഴിയാഞ്ഞതിനാല്‍ വന്‍ ഇടപാട്‌ സംഘങ്ങള്‍ റെയ്‌ഡില്‍ നിന്നും തുടര്‍നടപടികളില്‍ നിന്നും രക്ഷപ്പെടുകയും ചെയ്‌തു. 
തമിഴ്‌നാട്‌, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള സമ്പന്നരാണ്‌ മലയോരത്തെ ബ്ലേഡുകാര്‍ക്ക്‌ പണം എത്തിച്ചുകൊടുക്കുന്നത്‌. ബ്ലേഡുകാര്‍ വാങ്ങിയതിലേറെ പലിശനിരക്ക്‌ നിശ്ചയിച്ച്‌ ചെറിയ ഇടപാടുകാര്‍ക്ക്‌ വായ്‌പ നല്‍കുകയാണ്‌ ചെയ്യുന്നത്‌. പരാതി നല്‍കിയവരുടെ ജീവന്‍തന്നെ അപകടത്തിലാകുമെന്നും സംഘം ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്‌. 
പരാതിയുമായി വരുന്നവര്‍ക്ക്‌ പോലീസ്‌ സംരക്ഷണവും നിയമ പരിരക്ഷയും ഉറപ്പുനല്‍കുമെന്ന്‌ കാളികാവ്‌ എസ്‌.ഐ പറഞ്ഞു. സംഘത്തില്‍ നിന്ന്‌ ഭീഷണിയും താക്കീതും ഉള്ളതായി പരാതിയില്‍ സൂചിപ്പിച്ചാല്‍ ബ്ലേഡ്‌ സംഘങ്ങള്‍ക്കെതിരെ അനധികൃത പണമിടപാടിന്‌ പുറമെ വേറെ കേസുകള്‍ എടുക്കുമെന്നും പോലീസ്‌ പറഞ്ഞു

Thursday, April 23, 2009

പാലിയേറ്റീവ്‌ പരിശീലനക്യാമ്പ്‌ നടത്തി

കാളികാവ്‌: കാളികാവ്‌ പാലിയേറ്റീവ്‌ കെയര്‍ സൊസൈറ്റിയുടെ കീഴില്‍ കാളികാവ്‌, ചോക്കാട്‌ പഞ്ചായത്തുകളില്‍നിന്നുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്ക്‌ ഏകദിന പരിശീലനക്യാമ്പ്‌ നടത്തി. രോഗികളെ പരിചരിക്കുന്ന രീതിയും ഗൃഹസന്ദര്‍ശന പരിചരണത്തിലുമാണ്‌ 70ല്‍ ഏറെ പ്രവര്‍ത്തകര്‍ക്ക്‌ പരിശീലനം നല്‍കിയത്‌. അമീര്‍, അബ്ദുല്‍കരീം, അബ്ദുല്‍കബീര്‍, പി. ഇസ്‌ഹാഖ്‌, ഡോ. അബ്ദുല്‍ലത്തീഫ്‌, പി. അബു, ചന്ദ്രന്‍ എന്നിവര്‍ ക്യാമ്പിന്‌ നേതൃത്വം നല്‍കി. 

പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ്‌നിര്‍മാണ പദ്ധതി അനിശ്ചിതത്വത്തില്‍

കാളികാവ്‌: പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിപ്രകാരം നടപ്പിലാക്കിയിരുന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനപദ്ധതി അനിശ്ചിതത്വത്തില്‍. പദ്ധതിക്കുവേണ്ടി ഫണ്ട്‌ വിനിയോഗിക്കുന്നതിന്‌ നിയമതടസ്സം നിലനില്‍ക്കുന്നതാണ്‌ ഗ്രാമീണമേഖലയ്‌ക്ക്‌ തിരിച്ചടിയായിട്ടുള്ളത്‌. തിരഞ്ഞെടുപ്പും മന്ത്രിസഭാ മാറ്റവും പൂര്‍ത്തിയാകാതെ പ്രധാനമന്ത്രിയുടെ പദ്ധതികള്‍ക്കുവേണ്ടി ഫണ്ട്‌ വിനിയോഗിക്കാന്‍ കഴിയില്ല. 
പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ്‌ നിര്‍മാണപദ്ധതി വികസനം എത്താത്ത ഗ്രാമീണമേഖലയ്‌ക്ക്‌ ഏറെ പ്രതീക്ഷ നല്‍കിയിരുന്നതാണ്‌. പദ്ധതിപ്രകാരം ഗ്രാമീണ റോഡുകള്‍ ഏറ്റെടുക്കുകയും പുനരുദ്ധാരണ പ്രവൃത്തിക്കുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്‌തിരുന്നു. റോഡിന്റെ ഒരുഭാഗം സംസ്ഥാനപാതയിലൊ ദേശീയപാതയിലൊ ചെന്നെത്തുന്ന രീതിയിലുള്ള ഗ്രാമീണ റോഡുകളെയാണ്‌ പദ്ധതിപ്രകാരം പരിഗണിക്കുന്നത്‌. എട്ടുമീറ്റര്‍ വീതിയില്‍ റബറൈസ്‌ ചെയ്‌താണ്‌ റോഡ്‌ പുനര്‍നിര്‍മിക്കുന്നത്‌. 

ജില്ലയില്‍ പദ്ധതി ഏറ്റവും ഗുണകരമാകുമായിരുന്നത്‌ മലയോരമേഖലയിലാണ്‌. ഗ്രാമീണ റോഡുകളുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മലയോര കുടിയേറ്റ കര്‍ഷകര്‍ക്കും വനാതിര്‍ത്തികളില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്കും പ്രയോജനമാകും. മലയോരത്ത്‌ തുവ്വൂര്‍, കരുവാരക്കുണ്ട്‌ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അരിമണല്‍ കുണ്ടിലാംപാടം റോഡ്‌, കരുവാരക്കുണ്ടിലെ കേരളാ എസ്റ്റേറ്റ്‌, സി.ടി കല്‍ക്കുണ്ട്‌ റോഡ്‌, കല്‍ക്കുണ്ട്‌ പാലം, ജില്ലയിലെ ഏറ്റവും വലിയ ആദിവാസി കോളനിയിലേക്കുള്ള ചോക്കാട്‌ 40 സെന്റ്‌ കോളനി റോഡ്‌, കാളികാവ്‌, അമരമ്പലം, ചാലിയാര്‍, പോത്ത്‌കല്ല്‌ തുടങ്ങിയ പഞ്ചായത്തുകളില്‍ പദ്ധതിപ്രകാരം ഏറ്റെടുത്ത പ്രധാന റോഡുകളെല്ലാം ശാപമോക്ഷം കിട്ടാതെ കിടക്കുകയാണ്‌. 
ഗ്രാമീണ റോഡ്‌ നിര്‍മാണത്തിന്‌ പ്രധാനമന്ത്രിയുടെ ഫണ്ടില്‍ വന്‍ തുക ചെലവഴിക്കാതെ കിടക്കുന്നുണ്ട്‌. ഭരണമാറ്റത്തിനുശേഷം പദ്ധതികളുടെ കാര്യത്തില്‍ മാറ്റം ഉണ്ടായാല്‍ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തി നടക്കില്ല. 

Monday, April 20, 2009

നാട്ടുകാരും പ്രവാസികളും സംഘടിച്ചു; അഞ്ചച്ചവിടി ഗവ. യു.പി. സ്‌കൂളിന്‌ മൈതാനം ഒരുങ്ങുന്നു

കാളികാവ്‌: നാട്ടുകാരും പ്രവാസികളും 20 ലക്ഷം രൂപ സംഘടിപ്പിച്ച്‌ അഞ്ചച്ചവിടി സര്‍ക്കാര്‍ യു.പി. സ്‌കൂളിന്‌ മൈതാനത്തിനുള്ള സ്ഥലംവാങ്ങി. സ്‌കൂളില്‍നിന്നുള്ള വിദ്യാര്‍ഥിയായ എ.എം. അബ്ദുസമദ്‌ കഴിഞ്ഞ വര്‍ഷം ദേശീയ കായികമീറ്റില്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള മെഡല്‍നേട്ടത്തിന്‌ ഉടമയായിരുന്നു. 
ആറ്‌ കിലോമീറ്റര്‍ ദൂരത്തുള്ള കാളികാവ്‌ സര്‍ക്കാര്‍ യു.പി. സ്‌കൂള്‍ മൈതാനിയിലെത്തിയാണ്‌ സമദും സഹപാഠികളും കായികപരിശീലനം നടത്തിയിരുന്നത്‌. അഞ്ചച്ചവിടിയിലെ സന്നദ്ധസംഘടനകളും യുവജനങ്ങളും അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങി വലിയ ഒരു തുക നാട്ടില്‍നിന്നുതന്നെ പിരിച്ചെടുക്കുകയും ചെയ്‌തു. 
അഞ്ചച്ചവിടി ജിദ്ദ ഏരിയാകമ്മിറ്റി പ്രവര്‍ത്തകര്‍ വിദേശത്തുനിന്ന്‌ എട്ടുലക്ഷം രൂപ പിരിച്ചെടുത്തിട്ടുണ്ട്‌. ശേഖരിച്ച പണവുമായി ജിദ്ദ കമ്മിറ്റി പ്രസിഡന്റ്‌ സൈക്കോ ഹംസയും ട്രഷറര്‍ വി.പി. കുഞ്ഞുമാനുവും നാട്ടിലെത്തി സ്ഥലമുടമയ്‌ക്ക്‌ പണം കൈമാറി സ്ഥലത്തിന്റെ പ്രമാണം സ്‌കൂള്‍ അധികൃതരെ ഏല്‌പിച്ചു. 
ശനിയാഴ്‌ച നടന്ന ചടങ്ങ്‌ കാളികാവ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മമ്പാടന്‍ അബ്ദുല്‍മജീദ്‌ ഉദ്‌ഘാടനംചെയ്‌തു. മൈതാനകമ്മിറ്റി ചെയര്‍മാന്‍ കെ. കുഞ്ഞാപ്പഹാജി അധ്യക്ഷതവഹിച്ചു. കാളികാവ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. കുഞ്ഞാന്‍, വാര്‍ഡ്‌ അംഗങ്ങളായ പി. കുട്ടിമാന്‍, കെ. ബാലന്‍, വി.പി. നസീര്‍, കാളികാവ്‌ സഹകരണബാങ്ക്‌ പ്രസിഡന്റ്‌ ഇ.പി. യൂസഫ്‌ഹാജി, കെ.ടി. ഉമ്മര്‍, പ്രധാനാധ്യാപിക ലിസി കുര്യന്‍, ഒ.കെ.എസ്‌. പ്രസാദ്‌, മൈതാന നിര്‍മാണകമ്മിറ്റി കണ്‍വീനര്‍ ഷാനവാസ്‌ എന്നിവര്‍ പ്രസംഗിച്ചു

മലയോരത്ത്‌ വില്‌പനക്കാര്‍ക്ക്‌ കഞ്ചാവ്‌ എത്തിക്കുന്നത്‌ സ്‌ത്രീകള്‍

കാളികാവ്‌: മലയോരഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കഞ്ചാവ്‌ ലോബിയുടെ മുഖ്യകണ്ണികളായി പ്രവര്‍ത്തിക്കുന്നത്‌ സ്‌ത്രീകളെന്ന്‌ നിയമപാലകര്‍ പറയുന്നു. മൊത്തവ്യാപാരികള്‍ക്കും ചില്ലറക്കച്ചവടക്കാര്‍ക്കും കഞ്ചാവ്‌ എത്തിച്ചുകൊടുക്കുക എന്ന ഭാരിച്ച ചുമതലയാണ്‌ സ്‌ത്രീകള്‍ക്കുള്ളത്‌. സ്‌ത്രീകളെ പരസ്യമായി പിടികൂടുന്നതിന്‌ നിയമതടസ്സമുള്ളത്‌ മുതലെടുത്താണ്‌ കഞ്ചാവ്‌ലോബി സ്‌ത്രീകളെ ഇടനിലക്കാരായി വെച്ചിട്ടുള്ളതെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. 
അട്ടപ്പാടി, മണ്ണാര്‍ക്കാട്‌, ഇടുക്കി എന്നീ ഭാഗങ്ങളില്‍ നിന്ന്‌ ആഴ്‌ചയില്‍ ഒരിക്കലാണ്‌ മലയോരത്തേക്ക്‌ കഞ്ചാവ്‌ എത്തിക്കുന്നത്‌. കൂടുതല്‍ ദൂരമുള്ള യാത്രകളില്‍ പല സ്‌ത്രീകളിലൂടെ കൈമാറ്റം നടത്തിയാണ്‌ മൊത്തവ്യാപാരികള്‍ക്ക്‌ സാധനം എത്തിച്ചുകൊടുക്കുന്നത്‌. ഉത്‌പന്നത്തിന്റെ ഗുണനിലവാരത്തിനനുസരിച്ച്‌ വേര്‍തിരിച്ച കഞ്ചാവ്‌ പൊതികള്‍ ഗ്രാമപ്രദേശങ്ങളിലെ ചില്ലറവ്യാപാരികള്‍ക്ക്‌ പിന്നീട്‌ എത്തിക്കുന്നതും സ്‌ത്രീകളിലൂടെ തന്നെയാണ്‌. മൊത്തക്കച്ചവടക്കാര്‍ക്ക്‌ നേരെ അധികൃതരുടെ ഭാഗത്തുനിന്നുള്ള നീക്കങ്ങള്‍ നിരീക്ഷിച്ച്‌ വിവരങ്ങള്‍ കൈമാറേണ്ടതും ഇവരുടെ ചുമതലയാണ്‌. 

മലയോരം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കഞ്ചാവ്‌ ലോബിയുടെ മുഖ്യകണ്ണിയായ ചോക്കാട്‌ സ്രാമ്പിക്കല്ലിലെ വീരാന്‍കുട്ടി ശനിയാഴ്‌ച കഞ്ചാവുശേഖരവുമായി പിടിയിലായിരുന്നു. പൂക്കോട്ടുംപാടം ചുള്ളിയോടില്‍ ഇയാള്‍ നടത്തുന്ന കോഴിക്കടയില്‍നിന്നാണ്‌ എകൈ്‌സസ്‌ അധികൃതര്‍ കഞ്ചാവ്‌ കണ്ടെത്തിയത്‌. അറസ്റ്റുചെയ്‌ത്‌ വീട്ടില്‍ തിരച്ചില്‍ നടത്തുന്നതിന്‌ കൊണ്ടുവന്ന പ്രതി, പരിസരം നിരീക്ഷിക്കുന്നതില്‍ പിഴവ്‌ വരുത്തിയതുകൊണ്ടാണ്‌ പിടിയിലായതെന്ന്‌ പറഞ്ഞ്‌ ഭാര്യയെ പരസ്യമായി ശകാരിച്ചിരുന്നു. 
മലയോരം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കഞ്ചാവ്‌ലോബിയുടെ ഇടനിലക്കാര്‍ സ്‌ത്രീകളാണെന്ന്‌ നേരത്തെ തന്നെ പരാതി ഉണ്ടായിരുന്നതാണ്‌. കരുവാരക്കുണ്ട്‌, കേരള, കാളികാവ്‌, ചോക്കാട്‌, പൂക്കോട്ടുംപാടം, നിലമ്പൂര്‍, കരുളായി ഭാഗങ്ങളിലാണ്‌ സ്‌ത്രീകള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നത്‌. പരസ്യമായി കഞ്ചാവ്‌ വാഹകരായി പ്രവര്‍ത്തിക്കുന്ന സ്‌ത്രീകള്‍ക്കെതിരെ അന്വേഷണവും നടപടിയും വേണമെന്ന്‌ നാട്ടുകാരും മദ്യ-മയക്കുമരുന്ന്‌ വിരുദ്ധ സമിതി പ്രവര്‍ത്തകരും അധികൃതരോട്‌ ആവശ്യപ്പെട്ടു

Sunday, April 19, 2009

സാമ്പത്തിക പ്രതിസന്ധി കാളികാവില്‍ അഞ്ച്‌ കടകള്‍ പൂട്ടി; ജില്ലയില്‍ തമിഴ്‌നാട്‌ വ്യാപാരലോബി പിടിമുറുക്കുന്നു

കാളികാവ്‌: ആഗോള സാമ്പത്തിക പ്രതിസന്ധി ജില്ലയിലും അനുഭവപ്പെട്ടുതുടങ്ങി. വ്യാപാരസ്ഥാപനങ്ങളെയാണ്‌ സാമ്പത്തിക പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചത്‌. വ്യാപാരമേഖലയില്‍ ബാധിച്ച പ്രതിസന്ധി മുതലെടുക്കാനായി തമിഴ്‌നാട്ടില്‍ നിന്നുള്ള വ്യാപാരലോബി ജില്ലയില്‍ പിടിമുറുക്കിത്തുടങ്ങിയിട്ടുണ്ട്‌. കച്ചവടമാന്ദ്യത്തെത്തുടര്‍ന്ന്‌ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന വ്യാപാരസ്ഥാപനങ്ങളിലെ വസ്‌തുക്കള്‍ തമിഴ്‌നാട്‌ വ്യാപാരലോബി ചുളുവിലക്ക്‌ ഏറ്റെടുത്ത്‌ വിറ്റഴിക്കല്‍ വില്‍പന നടത്തി ലാഭംകൊയ്യുകയാണ്‌ ചെയ്യുന്നത്‌. 
വിദേശനാടുകളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതാണ്‌ ജില്ലയിലെ സാമ്പത്തികമേഖലയുടെ നട്ടെല്ലൊടിച്ചിരിക്കുന്നത്‌. കാര്‍ഷിക ഉത്‌പാദനം കുറഞ്ഞതും കാര്‍ഷിക ഉത്‌പന്ന വിലയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതുംമൂലം ജില്ലയിലെ മലയോര ഗ്രാമങ്ങളും സാമ്പത്തിക പ്രതിസന്ധിയിലാണ്‌. കച്ചവടമാന്ദ്യത്തെത്തുടര്‍ന്ന്‌ കടബാധ്യത പെരുകി മലയോരഗ്രാമമായ കാളികാവില്‍ മാത്രം ഇതിനോടകം അഞ്ച്‌ വ്യാപാരസ്ഥാപനങ്ങള്‍ പൂട്ടിയിട്ടുണ്ട്‌. മൂന്ന്‌ തുണിക്കടകളും രണ്ട്‌ ഫാന്‍സി ഗിഫ്‌റ്റ്‌ ഹൗസുകളുമാണ്‌ പൂട്ടിയിട്ടുള്ളത്‌. നിത്യോപയോഗ വസ്‌തുക്കള്‍ അല്ലാത്തവയുടെ ഉപഭോഗം കുറഞ്ഞതാണ്‌ ഫാന്‍സി, തുണി വ്യാപാരികളെ പ്രയാസത്തിലാക്കിയിട്ടുള്ളത്‌. 

ദൈനംദിന ചെലവുകള്‍പോലും കണ്ടെത്താന്‍ കഴീയാത്തതിനെത്തുടര്‍ന്നാണ്‌ കച്ചവടസ്ഥാപനങ്ങള്‍ പൂട്ടിയതെന്നാണ്‌ വ്യാപാരികള്‍ പറയുന്നത്‌. വിദേശത്തുള്ളവരുടെ ജോലി നഷ്ടപ്പെട്ടതും ഭൂരിഭാഗം പേരുടെ ശമ്പളം സ്‌പോണ്‍സര്‍മാര്‍ ഗണ്യമായി വെട്ടിക്കുറച്ചതുമാണ്‌ ജില്ലയിലേക്കുള്ള വിദേശപണത്തിന്റെ ഒഴുക്കുകുറയാന്‍ കാരണമായത്‌. മാന്ദ്യം ബാധിച്ചതോടെ കച്ചവടസ്ഥാപനങ്ങളിലെ തൊഴിലാളികളുടെ എണ്ണം കുറച്ചിട്ടുണ്ട്‌. വിദേശപ്പണം കുറഞ്ഞത്‌ നിര്‍മാണമേഖലയെയും കാര്‍ഷിക മേഖലയെയും ബാധിച്ചിട്ടുണ്ട്‌. ഇത്‌ തൊഴിലാളികുടുംബങ്ങളുടെ സാമ്പത്തികഭദ്രതയെയും തകര്‍ത്തിരിക്കുകയാണ്‌. 

കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന്‌ പതിവിലും നേരത്തെ നിര്‍ത്തിയ ടബ്ബര്‍ ടാപ്പിങ്‌ പെട്ടെന്ന്‌ പുനരാരംഭിക്കാന്‍ കഴിഞ്ഞാല്‍ മലയോരവാസികള്‍ക്ക്‌ തെല്ല്‌ ആശ്വാസമാകും. കച്ചവടമാന്ദ്യത്തിനൊപ്പം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കെട്ടിടനികുതി പരിഷ്‌കരണവും വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ്‌ഫീസ്‌ വര്‍ധിപ്പിച്ചതും വ്യാപാരികള്‍ക്ക്‌ തിരിച്ചടിയായിട്ടുണ്ട്‌. 
ഈ സാഹചര്യങ്ങള്‍ മുതലെടുത്ത്‌ ചൂഷണക്കണ്ണോടെ തമിഴ്‌നാട്‌ വ്യാപാരലോബി ജില്ലയില്‍ പിടിമുറുക്കിയിട്ടുണ്ട്‌. മൊത്തക്കച്ചവടമാക്കുന്ന സ്ഥാപനങ്ങളില്‍നിന്ന്‌ ഗുണനിലവാരംകൂടിയ ഉത്‌പന്നങ്ങള്‍ നാട്ടിലേക്ക്‌ കൊണ്ടുപോവുകയും മറ്റുള്ളവ വിലകുറച്ച്‌ കടകളില്‍ വെച്ചുതന്നെ വിറ്റഴിച്ച്‌ കട കാലിയാക്കി കൊടുക്കുകയുമാണ്‌ ചെയ്യുന്നത്‌. വാടകയില്ലാത്ത സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന കാളികാവിലെ ഏറ്റവും വലിയ തുണിക്കടപോലും അടച്ചത്‌ കച്ചവടമാന്ദ്യംകൊണ്ട്‌ മാത്രമാണ്‌. സാമ്പത്തികപ്രതിസന്ധി പിടിപെട്ട്‌ തുടങ്ങിയതോടെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിപ്രകാരമുള്ള ജോലി എടുക്കാന്‍ ജനങ്ങള്‍ തയ്യാറായിട്ടുണ്ട്‌. 
സാഹചര്യം മുതലെടുത്താണ്‌ തമിഴ്‌നാട്‌ വ്യാപാരലോബി രംഗത്ത്‌ വന്നിട്ടുള്ളതെങ്കിലും കടക്കെണിമൂത്ത വ്യാപാരികള്‍ ആശ്വാസമായിട്ടാണ്‌ ഇതിനെ കാണുന്നത്‌

Thursday, April 16, 2009

മൂന്നാമത്തെ പദ്ധതിയും മുടങ്ങി; മേലെ കാളികാവില്‍ കുടിവെള്ളം കിട്ടാക്കനി

കാളികാവ്‌: കാളികാവ്‌ പഞ്ചായത്തില്‍ മേലെകാളികാവ്‌ പ്രദേശത്ത്‌ ജനങ്ങള്‍ കുടിവെള്ളം കിട്ടാതെ വിഷമിക്കുന്നു. വൈദ്യുതി കുടിശ്ശികയെത്തുടര്‍ന്ന്‌ പ്രദേശത്തെ ജലനിധി പദ്ധതിയുടെ വൈദ്യുതി വിച്ഛേദിച്ചതോടെയാണ്‌ മേലെകാളികാവിലെ കുടുംബങ്ങള്‍ വെള്ളംകിട്ടാതെ ബുദ്ധിമുട്ടുന്നത്‌. കുന്നിന്‍പ്രദേശമായ മേലെ കാളികാവില്‍ 1997-98 പദ്ധതി വര്‍ഷത്തിലാണ്‌ പഞ്ചായത്ത്‌ ആദ്യകുടിവെള്ള പദ്ധതിയുടെ നിര്‍മാണം നടത്തിയത്‌. രണ്ടുലക്ഷം രൂപ വകയിരുത്തിയ പദ്ധതിക്ക്‌ പൈപ്പിടലും ജലസംഭരണി സ്ഥാപിക്കലും ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിരുന്നു. 
പദ്ധതിക്ക്‌ വെള്ളം ശേഖരിക്കല്‍ ലക്ഷ്യമിട്ടിരുന്ന സ്വകാര്യ റബര്‍ എസ്റ്റേറ്റിലൂടെ ഒഴുകുന്ന ചോലയില്‍നിന്ന്‌ വെള്ളം എടുക്കുന്നത്‌ ബന്ധപ്പെട്ടവര്‍ വിലക്കിയതിനെത്തുടര്‍ന്ന്‌ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. വരള്‍ച്ച രൂക്ഷമായതിനാല്‍ വീണ്ടും 1999ല്‍ ഒരുലക്ഷം രൂപ ചെലവഴിച്ച്‌ നിര്‍മിച്ച കുഴല്‍ക്കിണറില്‍നിന്ന്‌ വെള്ളം ലഭിക്കാതിരിക്കുകയും ചെയ്‌തതോടെ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള രണ്ടാമത്തെ പദ്ധതിയും ലക്ഷ്യം കാണാതെ പോയി. ഉയര്‍ന്ന പ്രദേശമായ മേലെ കാളികാവില്‍ ഭൂരിഭാഗം വീടുകളിലും കിണറുകളില്ല. 
ജലനിധി പദ്ധതി നടപ്പിലാക്കിത്തുടങ്ങിയതോടെ 2004ല്‍ ദലിത്‌ വിഭാഗക്കാരുള്‍പ്പെടെയുള്ള 68 നിര്‍ധനകുടുംബങ്ങള്‍ചേര്‍ന്ന്‌ കാരുണ്യവികസന സമിതി രൂപവത്‌കരിച്ച്‌ ആരംഭിച്ച ചെറുകിട കുടിവെള്ള പദ്ധതിയില്‍നിന്ന്‌ വെള്ളം ലഭിച്ചുതുടങ്ങിയത്‌ മേലെകാളിക്കാവിലുള്ളവര്‍ക്ക്‌ ആശ്വാസമായിരുന്നു. വൈദ്യുതിച്ചാര്‍ജിലുണ്ടായ വര്‍ധനവിനെത്തുടര്‍ന്ന്‌ ഗുണഭോക്താക്കള്‍ക്ക്‌ പണം പിരിച്ചെടുക്കാന്‍ കഴിയാതെ കുടിശ്ശിക വര്‍ധിച്ചതാണ്‌ പദ്ധതി പ്രവര്‍ത്തനം തടസ്സപ്പെട്ടത്‌. 
ജലനിധി പദ്ധതിക്ക്‌ വെള്ളം എടുക്കാനായി പാടത്ത്‌ കുഴിച്ച കിണറ്റിലെ വെള്ളത്തിന്‌ നിറംമാറ്റം വന്നതും ഗുണഭോക്താക്കളെ പദ്ധതിയില്‍നിന്ന്‌ അകറ്റാന്‍ ഇടയാക്കിയിട്ടുണ്ട്‌. വെള്ളം ശുചീകരിക്കാനായി ഫില്‍ട്ടറിങ്‌ സംവിധാനത്തിനുള്ള ഉപകരണങ്ങള്‍കൂടി സ്ഥാപിച്ചെങ്കിലും വേണ്ടവിധം പ്രയോജനപ്പെട്ടില്ല. കുടിവെള്ളത്തിന്‌ സ്വകാര്യ എസ്റ്റേറ്റിലെ ചോലയെത്തന്നെയാണ്‌ ആശ്രയിക്കുന്നത്‌. കുറെ ദൂരം നടന്നാണ്‌ മലമുകളിലെ ചോലയില്‍നിന്ന്‌ വെള്ളം എടുക്കുന്നത്‌. ജലനിധി പമ്പ്‌ഹൗസിലേക്കുള്ള വൈദ്യുതി പുനഃസ്ഥാപിക്കാനായാല്‍ ഗുണഭോക്താക്കള്‍ക്ക്‌ കുടിവെള്ളം കിട്ടും. മറ്റുള്ളവര്‍ക്ക്‌ ചോലയില്‍നിന്ന്‌ ആവശ്യത്തിന്‌ വെള്ളം ശേഖരിക്കാനും കഴിയും

Wednesday, April 15, 2009

political issue

ˆ¡ø¢ˆ¡ó®: ñ¡Ñ«·¢¥üú ÅЩ· ÅÕ© óûõ¥· Ÿñà Ÿ¡Š¤šð¬ ›¢ûÃð¢´©É ¥»ñ¥ÈЩ¶® ²Ð¢ó¡»¢ý´ý ›¢ý´©¤Ø¡ù©¬ ˆ¡Ð¢¥üú Ä´ø¡ð ¿™¢ó¡ö¢ˆþ ˆ¡Ð¢›® ²©ú¥· ¥»ñ¥ÈЩ¶® ިТ¥üú »£¼®Ã»¥ð¥ÂÉú¢ð¡¥» ›¢ö權ñ¡ð¢ ˆù¢ð©É©. ›¡ø¢¤»ó¥ñ ó¢ˆö› ó¡Š®™¡›¹ø¢ý Ä©´¢ »¹¥ø ¥óú©¬ ¤ó¡¸®ˆ©·¢ ð±Â¹ø¡´¢ ġשÉó¤ñ¡Ð©¾ ±²»¢¤õš¬ ˆ¨Ð¢ ƒ¾¢¥ò¡»©´¢ð¡Ã® ²©»¢ð óð›¡Ð® ¤ò¡ˆ®öŸ¡ Äî°ò·¢ý óñ©É ‡¤¸¥ú ¿™¢ó¡ö¢ ˆ©Ð©¬Ý¹þ ˆù¢ð©É»®. ˆ¡ø¢ˆ¡ó® ó¢¤òëÑ¢¥ò ¤Þ›¶¡Ð¢, ¤Þ¡´¡Ð® ó¢¤òëÑ¢¥ò ޢƴòë® ¤ˆ¡ø›¢ð¢¥ò ¿™¢ó¡ö¢ ˆ©Ð©¬Ý¹ø¡Ã® ÅóŠÃ›ð©¥Ð ¥¥™›«»ð¢ý ѣ󢻬 »¾¢›£´©É»®. ¿™¢ó¡ö¢ ¤ó¡¸©ˆþ ó¢ò¥´Ð©´¡›¡Ã® ²òû´©¬ »¡ý²ñ«¬.
¤ó¡¸¢›® ¥ˆ¡Ù©¤²¡ˆ©Éóû ó¡Š®™¡›¥²ñ©Äù ¥Þ¡ñ¢ð¡ü ÄТ´¡ú¢òë. ‚»¢ý ›¢ñ¼ñ¡ð ¿™¢ó¡ö¢ˆþ ó£ù©ˆð©¬ ¥Þ੬. ¤Þ›¶¡Ð¢ð¢ý ó›¡»¢û·¢ð¢ý †»¡›©¬ »©Ù® ²¡ú¥´¸® ›¢úÈ Ÿ¨Ä¢ð¢ò¡Ã® ²·¢¤ò¥ú ˆ©Ð©¬Ý¹þ ˆù¢ð©É»®. ö§ÂÄ¡ð¢ ÄÃå® ˆ¢¸¢ð¡ý ˆ¦õ¢ ¥Þð®»® ¥²¡É® ó¢ø𢴡ü »¡ü »ð¡ú¡¥ÃÉ® ¤ˆ¡ø›¢ð¢¥ò ˆ¡ñÃóñ¡ð ˆ©ú©Øü ²úð©É©. 
¤ˆ¡ø›¢ð¢ý ô©ÚÑò¤Ä¡ ¥óø¢Á¤Ä¡ …·¢´¡ü ›Ð²Ð¢ð©Ù¡ð¢¸¢òë. ¥….Т.°¢.²¢ ›¢ûÄ¢Á® ¥ˆ¡Ð©· ˆ¨ñ𩾻¢›¡ý Ä¡±»¬ ‚ó¥ñ 󛟨Ģð¢ý ›¢É® ›¢ûÝ›®šÄ¡ð¢ ˆ©Ð¢ð¢ú´¡¥» ›¢ò›¢û·¢ð¢ñ¢´©É©. 
¤Þ›¶¡Ð¢ð¢¥ò ¤ˆôóü ‡Éñ óûõ¬Ä©Ø©Ù¡ð Ýö²ˆÐ·¢ý ‚ñ©ˆ¡ò©ˆø©¬ »ˆûɡî ¤ˆ¡ø›¢ð¢ý ˆù¢ð©É»®. ‚ð¡þ´® ¤óÙ ›¢ðÄö÷¡ð¬ ›ýˆ¢ ŲˆÐ ‚üõ¨úüö® »©ˆ ó¡¹¢ ¥ˆ¡Ð©´¡ü Åš¢ˆ¦»û ±ôÄ¢Á¢òë. ²ˆñ¬ ¤ˆôó›® †»¡›©¬ ¥¥²ö ¥ˆ¡Ð©·® ¤ˆ¥ö¡»©´¡›¡Ã® Ý›®š¥¶¸óû »ð¡ú¡ð»®. öªÑ›«¤úõü ²Ú»¢ð¢ò©¬ ‚óû ƒþ¥¶¸¢òë. ¤ö¡ø¡û ²¡›ý ƒ²¤ð¡Š¢Á® ²ò ¿™¢ó¡ö¢ ¤ˆ¡ø›¢ˆø©¬ ¥óø¢Á·¢ý Ä©¹©¤Ø¡þ ¤Þ›¶¡Ð¢´¡û´® Å»¢›©¬ Ÿ¡Š«Ä¢òë. ޢƴò멈¡û´©¬ ÅóŠÃ›ð©¥Ð ˆ˜ˆø¡Ã® ›¢ñ·¡›©¾»®. ñÙ® ¤ˆ¡ø›¢ˆø¢¤ò𩬠¿™¢ó¡ö¢ ˆ©¸¢ˆþ´® ²~› öªˆñ«¬ òŸ«Ä¡´¡›©¬ ö¬ó¢š¡›Ä¢òë. 
¥²¡»©¤ó ö®ˆ¨ø©ˆ¤ø¡Ð® ó¢Ä©‰» ²©òû·©É ¿™¢ó¡ö¢´©ñ©É©ˆþ´©¤óÙ¢ †ˆ¡š«¡²ˆ 󢙫¡ò𬠲ñ£¼¢´Ã¥ÄÉ ›¢û¤™ô¬ ²ò ¤ˆ¡Ã©ˆø¢ý ›¢É©Ä©Ù¡ð¢¸©¬ Å»® ²ñ¢ŠÃ¢´¡ü Åš¢ˆ¦»û »ð¡ú¡ð¢òë. ²~›Ä©¤²¼¢Á® ˆ¡Ð¢›©¾¢¤ò´©»¥É ƒþóò¢È ¿™¢ó¡ö¢ ˆ©¸¢ˆþ ö¡û󱻢ˆ 󢙫¡Ÿ«¡ö¬ ò¼«Ä¡´¢ ¤ˆ¡Ð¢ˆþ ĩд¢ ›Ð·©É ²Ú»¢ˆþ´® Ä©Ø¢ý ¤Þ¡™«Þ¢÷®›Ä¡ˆ©É©. »¹ø©¥Ð ö®˜¡›¡û˜¢¤ð¥»¤É¡ ²¡û¸¢¤ð¥»¡¤É¡¤²¡ò©¬ ²òû´©¬ Åú¢ð¢òë. Å¥»ò롬 Äש Þ¢òû ›¢û¤™ô¢Á® ¥ˆ¡Ð©´©É»©¤²¡¥ò ¥Þà©É»¡Ã® ‚óñ©¥Ð ²»¢ó©ñ£»¢.

ആഘോഷം നിറംമങ്ങി വിഷുപ്പുലരിയിലും മലയോരഗ്രാമങ്ങളില്‍ വൈദ്യുതിമുടങ്ങി

കാളികാവ്‌:വിഷുപ്പുലരിയില്‍ മലയോരഗ്രാമങ്ങള്‍ കണികണ്ടത്‌ ഇരുട്ടില്‍. മലയോരത്ത്‌ വൈദ്യുതി വിതരണം മുടങ്ങുകയും വാര്‍ത്താവിനിമയ സംവിധാനം തകരാറിലാവുകയും ചെയ്‌തതാണ്‌ വിഷുവിന്റെ ആഘോഷപ്പൊലിമ കുറച്ചത്‌. മലയോരത്തെ വിവിധ ഭാഗങ്ങളിലുണ്ടായ വേനല്‍മഴയെ തുടര്‍ന്നാണ്‌ വൈദ്യുതി വിതരണം തടസ്സപ്പെട്ടത്‌. പാണ്ടിക്കാട്‌, കാളികാവ്‌, പൂക്കോട്ടുംപാടം, വണ്ടൂര്‍ സെക്ഷന്‍ പരിധികളില്‍പ്പെടുന്ന പ്രദേശങ്ങളിലാണ്‌ വിഷുത്തലേന്നും വിഷുദിനത്തിലും വൈദ്യുതി മുടങ്ങിയത്‌. 
കാറ്റും മഴയും ഇല്ലാത്ത പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങിയിരുന്നു. തിങ്കളാഴ്‌ച രണ്ടിനാണ്‌ മലയോരത്ത്‌ മഴ തുടങ്ങിയത്‌. ശക്തമായ കാറ്റിലും മഴയിലും തുവ്വൂരില്‍ ആല്‍മരം കടപുഴകിവീണ്‌ വൈദ്യുതിലൈന്‍ പൊട്ടിയിരുന്നു. മലയോരഗ്രാമങ്ങളിലാകെ വൈദ്യുതി തടസ്സപ്പെടുകയും വാര്‍ത്താവിനിമയ സംവിധാനം തകരാറിലാവുകയും ചെയ്‌തത്‌ വിഷു വിപണികളെയും പ്രതികൂലമായി ബാധിച്ചു. ബി.എസ്‌.എന്‍.എല്‍ ലാന്‍ഡ്‌, മൊബൈല്‍ ലൈനുകളാണ്‌ തകരാറിലായത്‌. 
വാര്‍ത്താവിനിമയ സംവിധാനം തകരാറിലായതിനാല്‍ വിദേശങ്ങളിലും പുറംനാടുകളിലും ജോലിചെയ്യുന്നവര്‍ക്ക്‌ കുടുംബങ്ങളുമായി ബന്ധപ്പെടാനും വിവരങ്ങള്‍ അറിയാനും കഴിഞ്ഞില്ല. രാത്രിയോടെ ചിലയിടങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും ഇടയ്‌ക്കിടെ വൈദ്യുതി മുടങ്ങി. മഴയും ഇടിയും കൂടിയായതോടെ എര്‍ത്ത്‌ ലൈനിലുണ്ടായ തകരാറാണ്‌ വൈദ്യുതി മുടങ്ങാന്‍ കാരണമെന്നാണ്‌ അധികൃതരുടെ വിശദീകരണം. മലയോര സെക്ഷന്‍ ഓഫീസുകളില്‍ ആവശ്യത്തിന്‌ ജീവനക്കാരില്ലാത്തതും ലൈന്‍ദൈര്‍ഘ്യം കുടുതലാവുകയും ചെയ്‌തതിനാല്‍ തകരാര്‍ കണ്ടെത്തി വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കാലതാമസം നേരിടുന്നുണ്ട്‌. 

Tuesday, April 14, 2009

നാട്ടുകാര്‍ തടഞ്ഞുവെച്ച സിദ്ധനെ പോലീസ്‌ രക്ഷപ്പെടുത്തി

കാളികാവ്‌: ചോക്കാട്‌ പഞ്ചായത്തില്‍ ഉദിരംപൊയിലില്‍ നാട്ടുകാര്‍ പിടികൂടി തടഞ്ഞുവെച്ച സിദ്ധനെ പോലീസ്‌ രക്ഷപ്പെടുത്തി വെറുതെ വിട്ടയച്ചു. ഉദിരംപൊയില്‍ പാറമ്മലിലെ ഒരു വീട്ടില്‍നിന്ന്‌ ഞായറാഴ്‌ച രാത്രി ഒമ്പതുമണിയോടെയാണ്‌ മന്ത്രവാദത്തിനെന്നപേരിലെത്തിയ വ്യാജസിദ്ധനെന്ന്‌ സംശയിക്കുന്ന ഒരാളെ നാട്ടുകാര്‍ പിടികൂടിയത്‌. വീടിനുപുറത്ത്‌ കാവലായി നിന്നിരുന്ന അനുയായികളെ നാട്ടുകാര്‍ വിരട്ടിയോടിച്ചാണ്‌ സിദ്ധനെ പിടികൂടിയത്‌. 
മലപ്പുറം വെട്ടിച്ചിറ സ്വദേശിയായ സിദ്ധനെ ഇതിനുമുമ്പ്‌ പലതവണ നാട്ടുകാര്‍ താക്കീത്‌ ചെയ്‌തിരുന്നു. താക്കീത്‌ വകവെക്കാതെ വീണ്ടും ഞായറാഴ്‌ച രാത്രി സിദ്ധന്‍ സ്ഥിരം സന്ദര്‍ശനസ്ഥലത്ത്‌ എത്തിയിട്ടുണ്ടെന്ന വിവരം അറിഞ്ഞതോടെ നാട്ടുകാര്‍ സംഘടിച്ചാണ്‌ ഇയാളെ വീട്ടില്‍നിന്ന്‌ പിടിച്ചിറക്കിയത്‌. പിടികൂടിയ വ്യക്തിയെ ചോദ്യംചെയ്യാനായി പള്ളിക്കമ്മിറ്റിക്ക്‌ കൈമാറി ഉദിരംപൊയിലില്‍ കൊണ്ടുവന്നതോടെ ആളുകള്‍ തടിച്ചുകൂടി. തുടര്‍ന്ന്‌ പോലീസിനെ വിളിക്കുകയായിരുന്നു. കാളികാവ്‌ എസ്‌.ഐയുടെ നേതൃത്വത്തിലെത്തിയ പോലിസ്‌സംഘം സിദ്ധനെ ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി. 
സിദ്ധന്‍ സഞ്ചരിച്ചിരുന്ന അംബാസഡര്‍ കാര്‍ പിന്നീട്‌ ആളുകള്‍ പിരിഞ്ഞതിനുശേഷവും കൊണ്ടുപോയി. പരാതിക്കാരില്ലാത്തതിനെത്തുടര്‍ന്നാണ്‌ സിദ്ധനെ വിട്ടയച്ചതെന്നും പാറമ്മല്‍, ഉദിരംപൊയില്‍ പ്രദേശങ്ങളിലേക്ക്‌ സിദ്ധന്‍ പ്രവേശിക്കുന്നത്‌ വിലക്കിയിട്ടുണ്ടെന്നും കാളികാവ്‌ എസ്‌.ഐ കെ.സി. ബാബു പറഞ്ഞു

Sunday, April 12, 2009

തുടര്‍ച്ചയായ അവധി: രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങി

കാളികാവ്‌: ചോക്കാട്‌ 40 സെന്റ്‌ കോളനി സര്‍ക്കാര്‍ ആസ്‌പത്രിയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും ഡോക്ടറുടെ സേവനം ലഭിക്കാതിരുന്നത്‌ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള രോഗികളെ പ്രയാസത്തിലാക്കി. വ്യാഴാഴ്‌ച മുതല്‍ ഞായറാഴ്‌ച ഉള്‍പ്പെടെ നാലുദിവസം തുടര്‍ച്ചയായി അവധിവന്നതാണ്‌ ആസ്‌പത്രികളുടെ പ്രവര്‍ത്തനത്തിന്‌ തടസ്സമായിട്ടുള്ളത്‌. ഇവിടെ ഒരു ഡോക്ടര്‍ മാത്രമെയുള്ളൂ. 
ഞായറാഴ്‌ച കൂടിയായതിനാല്‍ അവധി നാലുദിവസമാകും. തിങ്കളാഴ്‌ചയ്‌ക്കുശേഷം വിഷുവിന്‌ 14നും തിരഞ്ഞെടുപ്പിന്‌ 16നും പൊതു അവധിയായതിനാല്‍ ആസ്‌പത്രിയുടെ പ്രവര്‍ത്തനം വീണ്ടും ഇടവിട്ട്‌ മുടങ്ങുന്നതിനാല്‍ ഒ.പി വിഭാഗം മാത്രം പ്രവര്‍ത്തിക്കുന്ന ഏക ഡോക്ടറുള്ള ഇവിടെനിന്ന്‌ മുഴുവന്‍ പേര്‍ക്കും ചികിത്സ കിട്ടാതെ വരും

Tuesday, April 07, 2009

മനോനില തെറ്റിയ അമ്മയുടെയും മകന്റെയും സംരക്ഷണം വനിതാകമ്മീഷന്‍ ഏറ്റെടുക്കും

കാളികാവ്‌: ചോക്കാട്‌ പഞ്ചായത്തില്‍ സ്രാമ്പിക്കല്ലിലെ പൂളക്കല്‍ ലക്ഷ്‌മിയുടെയും മകന്‍ അനിലിന്റെയും സംരക്ഷണം വനിതാകമ്മീഷന്‍ ഏറ്റെടുക്കുമെന്ന്‌ കമ്മീഷന്‍ അംഗം പി.കെ.സൈനബ പറഞ്ഞു. ഭക്ഷണം കിട്ടാതെ മനോനില തെറ്റിത്തുടങ്ങിയ ലക്ഷ്‌മിയുടെയും ജന്മനാ മനോവൈകല്യമുള്ള മകന്റെയും ദയനീയാവസ്ഥയെക്കുറിച്ച്‌ മാതൃഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. സാമാന്യം ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ള കുടുംബമായിട്ടും ഇവര്‍ പട്ടിണി കിടന്ന്‌ നരകിക്കുന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ്‌ തിങ്കളാഴ്‌ച ലക്ഷ്‌മിയുടെ വീട്‌ സന്ദര്‍ശിച്ച സൈനബ ആവശ്യമായ നടപടി എടുക്കുമെന്ന്‌ അറിയിച്ചത്‌. 
ഇരുവര്‍ക്കും മതിയായ ഭക്ഷണം നല്‍കിയശേഷം ലക്ഷ്‌മിയുടെ മനോനില വീണ്ടെടുക്കാനുള്ള ചികിത്സയും അനിലിന്‌ പരിചരണവും നല്‍കാനാണ്‌ വനിതാ കമ്മീഷന്റെ ഉദ്ദേശ്യം. ലക്ഷ്‌മിയുടെ കൈവശമുള്ള ഒരു ഏക്കറില്‍ കൂടുതലുള്ള ഭൂമി കൈമാറ്റം ചെയ്യുന്നതിന്‌ നിലനില്‍ക്കുന്ന നിയമതടസ്സം നീക്കി അത്‌ ഇരുവര്‍ക്കും ഉപകാരപ്രദമായ രീതിയില്‍ വിനിയോഗിക്കാനുള്ള അവസരം ഉണ്ടാക്കുമെന്നും പി.കെ.സൈനബ പറഞ്ഞു. സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥാപനത്തില്‍ വനിതാ കമ്മീഷന്റെ പൂര്‍ണ ഉത്തരവാദിത്വത്തിലായിരിക്കും ഇരുവരെയും ചികിത്സിപ്പിക്കുക. 
വനിതാകമ്മീഷന്റെ ഇടപെടലും നാട്ടുകാരുടെ സാന്ത്വനസ്‌പര്‍ശവും ദുരന്തംപേറുന്ന അമ്മയ്‌ക്കും മകനും തുണയായി. കുടുംബത്തിന്റെ ദുരിതാവസ്ഥ പുറംലോകം അറിഞ്ഞ്‌ രണ്ടുദിവസമായപ്പോഴേക്കും നിരവധി പേര്‍ പൂളക്കല്‍ തറവാട്ടിലെത്തി സഹായങ്ങള്‍ നല്‍കുന്നുണ്ട്‌. സ്വത്ത്‌ കൈകാര്യം ചെയ്യുന്നതിനുള്ള നിയമതടസ്സം നീങ്ങിക്കിട്ടിയാല്‍ തന്നെ ഇവരുടെ ദുരിതങ്ങള്‍ തീരുമെന്നാണ്‌ അയല്‍വാസികള്‍ പറയുന്നത്‌.

Monday, April 06, 2009

കോഴിപ്ര മലവാരം ഭൂരഹിതര്‍ കൈയേറുമെന്ന്‌ റിപ്പോര്‍ട്ട്‌

കാളികാവ്‌: ചോക്കാട്‌ പഞ്ചായത്തിലെ പ്രധാന കാര്‍ഷികമേഖലയായ കോഴിപ്ര മലവാരം കൈയേറ്റഭീഷണിയിലെന്ന്‌ റിപ്പോര്‍ട്ട്‌. ഭൂരഹിതരായ സമരക്കാരുടെ നേതൃത്വത്തില്‍ ഏപ്രില്‍ ആറിന്‌ കോഴിപ്ര മലവാരം പിടിച്ചടക്കി അവകാശം സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നാണ്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. കോഴിപ്രയില്‍ റീസര്‍വെയെത്തുടര്‍ന്ന്‌ സ്വകാര്യ വ്യക്തികളില്‍നിന്ന്‌ റവന്യുവകുപ്പ്‌ തിരിച്ചുപിടിച്ച 14.5 ഏക്കര്‍ കൃഷിഭൂമി കൈയേറാനാണ്‌ ഭൂസമരക്കാരുടെ പദ്ധതി. 

14.5 ഏക്കര്‍ പിടിച്ചടക്കി അവകാശം സ്ഥാപിച്ചതിനുശേഷം ക്രമേണ ചോക്കാടന്‍ മലവാരത്തിലേക്കും പാട്ടവ്യവസ്ഥയിലുള്ള ജില്ലയിലെ ഏറ്റവും വലിയ തോട്ടംമേഖല കൂടിയായ പുല്ലങ്കോട്‌ റബ്ബര്‍ എസ്റ്റേറ്റിലേക്കും കൈയേറ്റം വ്യാപിപ്പിക്കാനും ഭൂസമരമുന്നണിക്ക്‌ പരിപാടിയുണ്ട്‌. ആസ്‌പിന്‍വാള്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള പുല്ലങ്കോട്‌ എസ്റ്റേറ്റ്‌ 2008 മെയില്‍ കൈയേറാനുള്ള ശ്രമം നടന്നിരുന്നു. 
ഭൂസമര മുന്നണിയുടെ നേതൃത്വത്തില്‍ 300 ഭൂരഹിത കുടുംബങ്ങളാണ്‌ കൈയേറ്റസമരത്തില്‍ പങ്കെടുത്തിരുന്നത്‌. എസ്റ്റേറ്റ്‌ കൈയേറ്റസമരം പരാജയപ്പെടാനിടയായതിനെത്തുടര്‍ന്നാണ്‌ മിച്ചഭൂമിയായി കിടക്കുന്ന കോഴിപ്ര മലവാരം കൈയേറാനുള്ള നടപടി ഉണ്ടായിട്ടുള്ളതെന്ന്‌ ഇന്റലിജന്‍സിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. 
ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൈയേറ്റഭീഷണി നിലനില്‍ക്കുന്ന ഭാഗങ്ങളില്‍ പ്രത്യേകം കാവല്‍ ഏര്‍പ്പെടുത്താനും നിരീക്ഷണം നടത്താനും പോലീസിന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. പോലീസ്‌ കാവലിനുപുറമെ പുല്ലങ്കോട്‌ എസ്റ്റേറ്റില്‍ തൊഴിലാളികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലുള്ള സംരക്ഷണസേനയുടെ പ്രവര്‍ത്തനവും ശക്തമാക്കിയിട്ടുണ്ട്‌.

അമ്പലക്കടവ്‌ സ്‌കൂള്‍ വാര്‍ഷികം

കാളികാവ്‌: അമ്പലക്കടവ്‌ എ.എം.എല്‍.പി സ്‌കൂള്‍ വാര്‍ഷികാഘോഷം ചൊവ്വാഴ്‌ച നടക്കും. ആഘോഷ പരിപാടി കാളികാവ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മമ്പാടന്‍ അബ്ദുല്‍മജീദ്‌ ഉദ്‌ഘാടനംചെയ്യും. വിദ്യാര്‍ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്‌

പൈപ്പ്‌പൊട്ടി വെള്ളം ചോര്‍ന്നു; കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം നിര്‍ത്തി

കാളികാവ്‌: കാളികാവ്‌ പഞ്ചായത്തില്‍ പൂര്‍ണമായും ചോക്കാട്‌ ഭാഗികമായും കുടിവെള്ളം വിതരണം ചെയ്യുന്ന കുടിവെള്ളപദ്ധതിയുടെ പ്രവര്‍ത്തനം നിര്‍ത്തി. കുടിവെള്ള വിതരണ പൈപ്പ്‌ പൊട്ടി വെള്ളം ചോരാനിടയായതിനെത്തുടര്‍ന്നാണ്‌ പദ്ധതി പ്രവര്‍ത്തനം താത്‌കാലികമായി നിര്‍ത്തിയിട്ടുള്ളത്‌. വെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം നിര്‍ത്തിയത്‌ ഗുണഭോക്താക്കള്‍ക്ക്‌ ദുരിതമായിട്ടുണ്ട്‌. 
കാളികാവ്‌ പള്ളിക്കുളത്തിന്‌ സമീപം രണ്ടിടത്താണ്‌ ഞായറാഴ്‌ച പൈപ്പ്‌ പൊട്ടിയിട്ടുള്ളത്‌. പൈപ്പ്‌പൊട്ടി വെള്ളം റോഡിലൂടെ ഒഴുകി പാഴായി. പലയിടങ്ങളിലായി നേരത്തെ തന്നെ ചോര്‍ച്ച ഉണ്ടായിരുന്നെങ്കിലും ഗുണഭോക്താക്കളുടെ പ്രയാസം കണക്കിലെടുത്താണ്‌ പദ്ധതി പ്രവര്‍ത്തിപ്പിച്ചിരുന്നത്‌. പൈപ്പ്‌പൊട്ടി ശക്തമായി വെള്ളം കുത്തി ഒഴുകാനിടയായതിനെത്തുടര്‍ന്ന്‌ പദ്ധതിയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്‌. പൈപ്പ്‌ മാറ്റി പുനഃസ്ഥാപിച്ചാല്‍ മാത്രമേ പദ്ധതിയില്‍ നിന്ന്‌ കുടിവെള്ളം വിതരണം ചെയ്യാനാവുകയുള്ളൂ

Sunday, April 05, 2009

തോട്ടം തൊഴിലാളിക്ഷാമം: മലയോരത്ത്‌ കവുങ്ങിന്‍ തോട്ടങ്ങള്‍ വെട്ടിനിരത്തുന്നു

കാളികാവ്‌: തൊഴിലാളിക്ഷാമവും ആനുകൂല്യങ്ങള്‍ ലഭിക്കാത്ത അവസ്ഥയും മലയോര കര്‍ഷകരെ അടയ്‌ക്കാ കൃഷിയില്‍ നിന്ന്‌ പിന്തിരിപ്പിക്കുന്നു. 
മലയോരത്ത്‌ പല സ്ഥലങ്ങളിലും കവുങ്ങിന്‍ തോട്ടങ്ങള്‍ വെട്ടിമാറ്റികൊണ്ടിരിക്കുകയാണ്‌. 
കവുങ്ങിന്‍ തടിക്ക്‌ വിലകുറയുകകൂടിചെയ്‌തിട്ടും തോട്ടം വെട്ടിനിരത്തുന്നത്‌ ഉപേക്ഷിച്ചിട്ടില്ല. തമിഴ്‌നാട്ടിലേക്ക്‌ കവുങ്ങിന്‍ തടികള്‍ കൊണ്ടുപോകുന്നത്‌ ഒരു തടിക്ക്‌ 100 രൂപ വരെ ലഭിച്ചിരുന്നത്‌ ഇപ്പോള്‍ 20 രൂപയില്‍ താഴെ ആയികുറഞ്ഞിട്ടുണ്ട്‌. 
തോട്ടങ്ങള്‍ വെട്ടിമാറ്റിയും പകുതിയിലേറെ ഭാഗങ്ങളില്‍ റബ്ബറും മലയോട്‌ അടുത്ത പ്രദേശങ്ങളില്‍ ജാതി, കൊക്കൊ തുടങ്ങിയവയുമാണ്‌ പുനര്‍കൃഷിചെയ്യുന്നത്‌. ഉത്‌പന്നവിലയിലെ അനിശ്ചിതത്വവും തൊഴിലാളിക്ഷാമവും മറികടന്ന്‌ കൃഷിമുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല എന്നതാണ്‌ മലയോരകര്‍ഷകര്‍ പറയുന്നത്‌. ന്യായവില സമ്പ്രദായവും സര്‍ക്കാരില്‍നിന്ന്‌ മതിയായ ആനുകൂല്യവും അടയ്‌ക കൃഷിക്ക്‌ ഇല്ലാത്തതും മലയോരകര്‍ഷകര്‍ക്ക്‌ തിരിച്ചടിയായിട്ടുണ്ട്‌. 
ദിവസവും ഒന്നിലേറെ ലോഡ്‌ കവുങ്ങ്‌ നിസ്സാരവിലയ്‌ക്ക്‌ മറുനാട്ടിലേക്ക്‌ പോകുന്നുണ്ട്‌.

സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങള്‍

കാളികാവ്‌: ചോക്കാട്‌ ജി.എം.യു.പി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ്‌ സമ്മേളനവും സമാപിച്ചു. വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂര്‍വാധ്യാപക വിദ്യാര്‍ഥിസംഗമം നിലമ്പൂര്‍ ആയിഷ ഉദ്‌ഘാടനംചെയ്‌തു. പ്രധാനാധ്യാപകന്‍ ഇ.പി.കുര്യാക്കോസ്‌ അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗം പുലത്ത്‌ ഹംസ പൂര്‍വാധ്യാപകരെ ആദരിച്ചു. സുരേഷ്‌ തെക്കേടത്ത്‌, എ.കെ.സോമന്‍, എന്‍.സി.ചന്ദ്രശേഖരന്‍, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ആനിക്കോട്ടില്‍ ഉണ്ണികൃഷ്‌ണന്‍, മരുതത്ത്‌ സൈനുദ്ദീന്‍, പി.ടി.എ പ്രസിഡന്റ്‌ മേച്ചേരി മൊയ്‌തീന്‍ എന്നിവര്‍ പ്രസംഗിച്ചു. 
വാര്‍ഷികസമ്മേളനവും യാത്രയയപ്പും ജില്ലാപഞ്ചായത്തംഗം പി.ഖാലിദ്‌ ഉദ്‌ഘാടനംചെയ്‌തു. ചോക്കാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പുലത്ത്‌ ഹഫ്‌സത്ത്‌ അധ്യക്ഷതവഹിച്ചു. വിരമിക്കുന്ന അധ്യാപകര്‍ക്ക്‌ ജില്ലാ പഞ്ചായത്തംഗം കെ.പി. ജല്‍സീമിയ ഉപഹാരം നല്‍കി. ബ്ലോക്കംഗം പൊന്നമ്മ അവാര്‍ഡ്‌ദാനം നടത്തി. വണ്ടൂര്‍ എ.ഇ.ഒ കെ.വി.കൃഷ്‌ണനുണ്ണി, വാര്‍ഡംഗം ഫസ്‌ല, ശ്രീനിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു

Saturday, April 04, 2009

Encroachment

ˆ¡ø¢ˆ¡ó®: Ä›ö梥üú »¡ø¬¥»×¢ð ˆ©Ð©¬Ý·¢¥üú ˆ¢Ð¶¡Ð¬ »¸¢¥ðЩ´¡ü ±ôĬ. ²©òë¤Æ¡Ð® ±ö¡Ø¢´ò뢥ò ²¤ñ»›¡ð ²¨ø´ý ¤Š¡²¢ð©¥Ð ó¢šó𩬠Ĉ›©Ä¡Ã® ‚ñ©¸Ð¢ð¡ð¢ ĥסñ© ™©ñ¢»¬ˆ¨Ð¢ ¤²ú©É»®. ˆ©È©›¡ø¢¤ò Ĥ›¡›¢ò ¥»×¢ð Ĉü Å›¢ýˆ©Ä¡ú¢¥›ð©¬¥ˆ¡Ù® …® ¥ÞàÃ¥ÄÉú¢ð¡¥»ð¡Ã® Ä¡»¡ó® ò¼®Ä¢ ›¢ý´©É»®.

Ä¡›ö¢ˆ ›¢ò ¥»×¢ð Ĉ¥üú ˆ¡ñ«¬ Åò¸©É»¢›¢¥Ðð¡Ã® ˆ©Ð©¬Ý›¡˜ü ¤Š¡²¢ ѣ󢻥ġЩ´¢ð»®. ‚»® ò¼®Ä¢´® »¡¹¡›¡ó¡·»¡ð¢. Ÿû·¡ó® Ý¡´¢ð¡´¢ð ‡¤Éˆ¡ý †´û óñ©É ˆ¦õ¢ð¢Ð¥· ¿™¡ðÄ¡ð¢ñ©É© ‚óñ©¥Ð ƒ²Ñ£ó› Ä¡ûŠ¬.

›¡ý²»® óðöæ® ²¢É¢¸ Å›¢ò¢›¢¤¶¡þ Åö§ö®˜» †ú¢ óñ¢ˆð¡Ã®. ‚»¢›¢Ðð¢ò¡Ã® ó£Ð¢¤›¡Ð® ¤ÞûÉ©¾ ‚óñ©¥Ð ¤»¡¸¬ ò¼®Ä¢ ó¢ý²› ›Ð·¡ü ±ôÄ¢Á»®. ó¢×® ˆ¢¸©É ²Ã¬¥ˆ¡Ù® ÄÃå¡û´¡Ð® ˆñ¢Ø¥· ѵ›¡¸¢ý ö®˜ò¬ó¡¹¢ ö¤÷¡™ñ¹þ¥´¡¶¬ ˆù¢ð¡›¡Ã® ò¼®Ä¢ ˆñ©»¢ð¢ñ©É»®. …É¡ý, ö§·® ¤Ä¡÷¢ˆø¡ð Þ¢òû ¤ÞûÉ® ˆÁóЬ ĩд¢. ‚¤»¡¥Ð Å°§¡üö¡ð¢ ò¼®Ä¢ ó¡¹¢ð ‡Éñò¼¬ ñ¨² »¢ñ¢Á® ˆ¢¸¡ü ö®˜ò¬ ó¡¹¢ð ¿þ ¤ˆö® ¥ˆ¡Ð©·¢ñ¢´©ˆð¡Ã®. Ä¡›ö¢ˆ ö½û™¬ˆ¡ñì ò¼®Ä¢´® Ä¡›ö¢ˆ ›¢ò ²¨ûÃġ𢠻ˆûÉ©. Ä¡›ö¢ˆ 󢱟¡Â¢ ˆ¡ñì ‡ñ©¤›ñ¬ Ÿ¼Ã¬¤²¡ò©¬ ˆù¢´¡¥»ð¡Ã® ò¼®Ä¢ ˆù¢ð©É»®. Åðýó¡ö¢ˆþ ²¡ˆ¬¥Þð®»® ¥ˆ¡Ù©¥ˆ¡Ð©´©É Ÿ¼Ã¬¤²¡ò©¬ ò¼®Ä¢ ˆù¢´¢òë. ‚¤»¡¥Ð ò¼®Ä¢ð©¥Ð ôñ£ñ¬ ›¡þ´©›¡þ ¤ô¡õ¢´©ˆð¡Ã®. Žð©¥Ð ²ñ¢Þñì ›õ®Ð¥¶¸¤»¡¥Ð Ĉ¥üú Åö©‰¬ ĨûÞ®Ó¢Á©. ›¡¸©ˆ¡ñ©¥Ð ˆ¡ñ©Ã«·¢ò¡Ã® ‚ª ˆ©Ð©¬Ý¬ ‚¤¶¡þ ˆù¢ð©É»®.

ഭക്ഷണമില്ല; മാനസികരോഗിയായ മകനും അമ്മയും നരകിക്കുന്നു

കാളികാവ്‌: വൃദ്ധമാതാവും മനോവൈകല്യമുള്ള മകനും ഭക്ഷണവും പരിചരണവും കിട്ടാതെ വിഷമിക്കുന്നു. ചോക്കാട്‌ പഞ്ചായത്തില്‍ സ്രാമ്പിക്കല്ലിലെ പൂളക്കല്‍ ലക്ഷ്‌മിയും(60) മകന്‍ അനിലും(40) ആണ്‌ ആവശ്യത്തിന്‌ ഭക്ഷണംപോലും കിട്ടാതെ ജീവിക്കുന്നത്‌. ലക്ഷ്‌മിയുടെ മാനസികരോഗിയായിരുന്ന മൂത്തമകന്‍ ദാസന്‍ നാലുവര്‍ഷംമുമ്പ്‌ പട്ടിണികിടന്ന്‌ മരിച്ചിരുന്നു. കുടുംബത്തിലെ കയ്‌പേറിയ അനുഭവങ്ങള്‍ക്ക്‌ പുറമെ ദാരിദ്ര്യം കൂടിയായതോടെ ലക്ഷ്‌മിയുടെ മനോനിലയും തെറ്റിത്തുടങ്ങിയിട്ടുണ്ട്‌. 
സാമ്പത്തികമായി സാമാന്യം ഭേദപ്പെട്ട നിലയിലായിരുന്നു പൂളക്കല്‍ ഗോപിയുടെയും ലക്ഷ്‌മിയുടെയും കുടുംബജീവിതം. ഇവര്‍ക്ക്‌ പിറന്നത്‌ ജന്മനാ മനോവൈകല്യമുള്ള രണ്ട്‌ ആണ്‍കുട്ടികളായിരുന്നു. വിധിക്ക്‌ കീഴടങ്ങാതെ പരാതിയും പരിഭവവുമില്ലാതെ മക്കളെ ചികിത്സിച്ചും പരിചരിച്ചും കഴിഞ്ഞുകൂടുന്നതിനിടയില്‍ 30 വര്‍ഷം മുമ്പ്‌ പ്രതീക്ഷവറ്റിയ ഗോപി ആത്മഹത്യചെയ്‌തതോടെ ലക്ഷ്‌മിയും രോഗികളായ രണ്ട്‌ മക്കളും ജീവിതത്തില്‍ ഒറ്റപ്പെട്ടു. മക്കളുടെ പരിചരണത്തിനുപുറമെ കുടുംബഭാരം കൂടി ചുമലിലേറ്റേണ്ടിവന്ന ലക്ഷ്‌മി കൂലിപ്പണിക്ക്‌ പോകാന്‍ നിര്‍ബന്ധിതയായി. 
കൂലിപ്പണിക്ക്‌ പോയിത്തുടങ്ങിയതോടെ അമ്മയുടെ പരിചരണംനഷ്ടപ്പെട്ട്‌ രണ്ട്‌ മക്കളും മുഴുഭ്രാന്തന്‍മാരായി വീടുവിട്ട്‌ അലയാന്‍ തുടങ്ങി. ജോലിക്ക്‌ പോകുന്നത്‌ നിര്‍ത്തി മക്കളെ പരിചരിച്ചെങ്കിലും പഴയ നിലയിലേക്ക്‌ മക്കളെ തിരിച്ചുകൊണ്ടുവരാനായില്ല. ഭക്ഷണംകിട്ടാതെ മൂത്തമകന്‍ മരിച്ചിട്ടും ഇളയമകനു വേണ്ടി സ്‌നേഹനിധിയായ മാതാവ്‌ പതര്‍ച്ചയില്ലാതെ ജീവിക്കുകയായിരുന്നു. 
പ്രതാപത്തോടെ ജീവിച്ചിരുന്ന പൂളക്കല്‍ വീട്ടില്‍ തീ എരിഞ്ഞിട്ട്‌ മാസങ്ങളായിട്ടുണ്ട്‌. തകര്‍ന്നുതുടങ്ങിയ വീട്ടില്‍ ദൈന്യതകലര്‍ന്ന നോട്ടവുമായി മുഴുഭ്രാന്തനായ മകനും മനോനില തെറ്റിത്തുടങ്ങിയ മാതാവും ജീവിതത്തിനുമുമ്പില്‍ പകച്ചുനില്‍ക്കുകയാണ്‌. വിവര മറിഞ്ഞ്‌ നാട്ടുകാര്‍ ഭക്ഷണവുമായി എത്തിയെങ്കിലും എന്തിനാണ്‌ ആഹാരം എന്ന നിലയിലാണ്‌ ലക്ഷ്‌മി പ്രതികരിച്ചത്‌. ഭക്ഷണംകിട്ടാതെ മനോനില നഷ്ടപ്പെട്ട ഇവര്‍ വിശപ്പ്‌ എന്ന അവസ്ഥപോലും മറന്നിരിക്കുകയാണ്‌ എന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. ഉറ്റവരും ഉടയവരും ഉപേക്ഷിച്ചിട്ടും മകന്റെയും ഭര്‍ത്താവിന്റെയും മരണം വരുത്തിവെച്ച ദുരന്തങ്ങളിലൊന്നും പതറാതെ പിടിച്ചുനിന്ന ലക്ഷ്‌മിയെ തളര്‍ത്തിയത്‌ ദാരിദ്ര്യം മാത്രമാണ്‌. 
പരിചരിക്കാന്‍ ആളെ കിട്ടിയാല്‍ അനിലിനെയും മക്കള്‍ക്കുവേണ്ടി ജീവിച്ച അമ്മയെയും രക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യാമെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.

Thursday, April 02, 2009

കാട്ടാനകള്‍ മാഞ്ചോലയില്‍ വിളവുകള്‍ നശിപ്പിച്ചു

കാളികാവ്‌: കാളികാവ്‌ കരുവാരക്കുണ്ട്‌ പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമായ അടയ്‌ക്കാക്കുണ്ട്‌ മലവാരത്തില്‍ മലയോര കര്‍ഷകരും തോട്ടം തൊഴിലാളികളും കാട്ടാനശല്യംമൂലം ദുരിതത്തില്‍. അടയ്‌ക്കാക്കുണ്ട്‌ മാഞ്ചോലവാരത്തില്‍ കൃഷി ചെയ്‌തിരുന്ന വിലകൂടിയ വിളവുകള്‍കൂടി ആനക്കൂട്ടം നശിപ്പിച്ചതോടെ മലയോര കുടിയേറ്റ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്‌. തെന്നാടന്‍ സഹീര്‍, കൃഷ്‌ണന്‍കുട്ടി, ടൈലര്‍ ഷാജി, കടമ്പോടന്‍ മുഹമ്മദലി, പാന്ത്ര ജോസ്‌, ചെട്ട്യാര്‍, പാന്ത്ര മുഹമ്മദ്‌ എന്നിവരുടെ തോട്ടങ്ങളിലാണ്‌ വിളവുകളും കൃഷിയും നശിപ്പിച്ചിട്ടുള്ളത്‌. 
ആനശല്യത്തെത്തുടര്‍ന്ന്‌ റബ്ബര്‍ കൃഷി പൂര്‍ണമായും ഒഴിവാക്കി ആരംഭിച്ച ജാതി, ഗ്രാമ്പൂ, കുരുമുളക്‌ , കൊക്കോ തുടങ്ങിയ കൃഷിയും വിളവുകളുമാണ്‌ കഴിഞ്ഞദിവസം നശിപ്പിച്ചിരിക്കുന്നത്‌. കവുങ്ങിന്‍തോട്ടങ്ങളില്‍ ആനക്കൂട്ടം താവളം ഉറപ്പിച്ചിരിക്കുകയാണ്‌. 
വേനല്‍ രൂക്ഷമായി കുടിവെള്ളം കിട്ടാതെയായതോടെയാണ്‌ ആനകള്‍ കാട്‌ വിട്ടിറങ്ങുന്നതും കൃഷിയിടങ്ങളില്‍ പരാക്രമം നടത്തുന്നതെന്നുമാണ്‌ അധികൃതര്‍ പറയുന്നത്‌. കവുങ്ങ്‌ തകര്‍ത്ത്‌ നീരോടുകൂടിയ കവുങ്ങിന്‍ചോറാണ്‌ വേനലില്‍ ആനകള്‍ ഭക്ഷിക്കുന്നത്‌. ഭക്ഷണം തികയാതെവരുമ്പോഴാണ്‌ ആനക്കൂട്ടം മറ്റു വിളവുകളിലേക്ക്‌ തിരിയുന്നത്‌. ആനശല്യം ഭയന്ന്‌ അടയ്‌ക്കാക്കുണ്ട്‌, കണ്ണത്ത്‌, കോഴിപ്ര മലവാരങ്ങളിലെ പല കര്‍ഷകരും കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്‌. തരിശിട്ട്‌ കിടക്കുന്ന ഭൂമിയില്‍ വിളവ്‌ ഇറക്കണമെങ്കില്‍ വനമേഖലയെയും സ്വകാര്യ കൃഷിഭൂമികളെയും വേര്‍തിരിക്കാനുള്ള നടപടി ഇല്ലാതെ കഴിയില്ല എന്നാണ്‌ കര്‍ഷകര്‍ പറയുന്നത്‌. 
വിളവെടുപ്പ്‌ അടുത്ത കാലത്ത്‌ വിലകൂടിയ വിളവുകള്‍ നശിപ്പിക്കാനിടയായത്‌ മലയോര കര്‍ഷകരെ സാമ്പത്തികപ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌. ആനശല്യം കൂടിയതോടെ ചെറുകിട തോട്ടം തൊഴിലാളികളുടെ ജോലിയും നഷ്ടപ്പെട്ടിട്ടുണ്ട്‌. 

വാഹനാപകടം: ഒരാള്‍ക്ക്‌ പരിക്ക്‌

കാളികാവ്‌: ചോക്കാട്‌ ആനക്കല്ലില്‍ സ്വകാര്യബസ്സും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക്‌ പരിക്കേറ്റു. മോട്ടോര്‍ സൈക്കിള്‍ ഓടിച്ചിരുന്ന വണ്ടൂര്‍ സ്വദേശി മണ്ണില്‍ അബ്ദുല്‍മുഹമ്മദി (58)നാണ്‌ പരിക്കേറ്റത്‌. മുഹമ്മദിനെ നിലമ്പൂരിലെ സ്വകാര്യ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. 

Tuesday, March 31, 2009

ചോക്കാട്‌ സ്‌കൂള്‍ വാര്‍ഷികം

കാളികാവ്‌: ചോക്കാട്‌ ജി.എം.യു.പി സ്‌കൂള്‍ വാര്‍ഷികാഘോഷവും വിരമിക്കുന്ന 
അധ്യാപകര്‍ക്കുള്ള യാത്രയയപ്പും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടക്കും. ബുധനാഴ്‌ച നടക്കുന്ന പൂര്‍വാധ്യാപക- വിദ്യാര്‍ഥി സംഗമം നിലമ്പൂര്‍ ആയിഷ ഉദ്‌ഘാടനംചെയ്യും. വാര്‍ഷികാഘോഷ പരിപാടികള്‍ വ്യാഴാഴ്‌ച പി.വി. അബ്ദുല്‍വഹാബ്‌ എം.പി ഉദ്‌ഘാടനംചെയ്യും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്രയും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്‌. വിരമിക്കുന്ന പ്രധാനാധ്യാപകന്‍ ഇ.പി. കുര്യാക്കോസ്‌, കെ.കെ. ലീലാകുമാരി എന്നിവര്‍ക്കാണ്‌ യാത്രയയപ്പ്‌ നല്‍കുന്നത്‌.