Wednesday, November 29, 2006

ടാങ്ക് നിര്‍മ്മാണം പാതി വഴിയില്‍

ചോക്കാട് ഗ്രാമ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് പെടയന്താള്‍ ജി.എല്‍.പി സ്കൂളില്‍ സ്ഥാപിച്ച കുടിവെള്ള ടാങ്ക് നിര്‍മാണം പാതി വഴിയില്‍. പണി പൂര്‍ത്തിയാവാത്ത ടാങ്ക് സ്കൂളില്‍ നോക്കുകുത്തിയായി. ആറുമാസം മുമ്പാണ് ചോക്കാട് ഗ്രാമപഞ്ചായത്ത് ഫണ്ടില്‍ നിന്നും കാല്‍ ലക്ഷത്തോളം രൂപചെലവില്‍ ഫെറോസിസ്റ്റ് ടാങ്ക് സ്ഥപിച്ചത്. നിലമ്പൂര്‍ ബ്ലോക്കിന് കീഴിലെ സ്വയം സഹായ സംഘങ്ങള്‍ക്കായിരുന്നു നിര്‍മാണ ചുമതല എന്നാല്‍ വെള്ള ടാങ്ക് സ്ഥപിച്ചതല്ലാതെ മറ്റു പ്രവര്‍ത്തികളൊന്നും നടത്തിയില്ല. ബ്ലോക്ക് അധികാരികളോട് ഇക്കാര്യം പല പ്രാവശ്യം പറഞ്ഞെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകര്‍ പറയുന്നു.

എസ് ഐ ഇല്ല: കാളികാവില്‍ എ എസ് ഐമാര്‍ അഞ്ച്

കാളികാവ് സ്റ്റേഷനില്‍ എസ് ഐ ഇല്ലാത്തതിനാല്‍ കേസുകളുടെ അന്വേഷണം വഴിമുട്ടി. പുതിയ സ്ഥാനക്കയറ്റ പട്ടികയനുസരിച്ച് സ്റ്റേഷന്റെ ചുമതലയേറ്റ എ എസ് ഐ ക്ക് പുറമെ നാല് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ കൂടി എ എസ് ഐമാരായി. നിരവധി പോലീസുകാര്‍ ഹെഡ് കോണ്‍സ്റ്റബിള്‍മാരുമായിട്ടുണ്ട്. ഇതോടെ നീതിന്യായ ചുമതലകള്‍ വഹിക്കാന്‍ ആളില്ലാതായി. ആറുമാസം മുമ്പ് അവധിയില്‍ പ്രവേശിച്ച എസ് ഐക്ക് പകരം ആള്‍ വന്നിട്ടില്ല. സ്റ്റേഷനില്‍ നാഥനില്ലാതായതോടെ കേസന്വേഷണം ഫലപ്രദമല്ലാതായി. ഇതിനിടെ ചോക്കാട് അങ്ങാടിയില്‍ യുവക്കള്‍ മദ്യ ലഹരിയില്‍ കച്ചവട സ്ഥാപനങ്ങള്‍ അടിച്ചു തകര്‍ത്ത സംഭവവുമായി കേസ് എടുത്തിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. പോലീസുകാരുടെ കുറവ് കാരണം കാളികാവില്‍ നടപ്പാക്കിയ ഗതാഗത പരിഷ്കരണം കൂടി നടപ്പാക്കാന്‍ കഴിയാതെ വന്നിരിക്കയാണ്. വ്യാജമദ്യ ലോബിയുടെ പ്രവര്‍ത്തനം വ്യാപിച്ചതായി നാട്ടുകാര്‍ ഉന്നതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്

Tuesday, November 28, 2006

അനധികൃത ലറ്റക്സ് കമ്പനിക്കെതിരെ ജനരോഷമുയരുന്നു

മമ്പാട്, ടാണ, താളിപ്പൊയില്‍ എന്നിവിടങ്ങളിലെ അനധികൃത ലാറ്റക്സിനെതിരെ ജനരോഷമുയരുന്നു. മലിനീകരണ ഭിഷണിയുയര്‍ത്തുന്ന ലറ്റക്സ് കമ്പനികള്‍ക്കെതിരെ കഴിഞ്ഞ ദിവസം ജനങ്ങള്‍ മമ്പാട് ഗ്രാമ പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കമ്പനിക്കെതെരെ നടപടിയെടുക്കാന്‍ പഞ്ചായത്ത് മടിക്കുന്നതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.
കാസര്‍ ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നും റബര്‍ പാല്‍ ശേഖരിച്ചാണ് താളിപ്പൊയിലിലെ വന്‍ ലാറ്റക്സ് ഫാക്ടറി അനധികൃതമായി പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഫാക്ടറിയിലെ ആയിരക്കണക്കിന് മലിനജലം ചാലിയാര്‍പുഴയിലേക്കാണ് ഒഴുക്കിവിടുന്നത്. ഇതുമൂലം മലിനീകരണമടക്കം ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

Monday, November 27, 2006

നിലമ്പൂര്‍ മേഖലയില്‍ ആദിവസികള്‍ക്ക് ഭൂമിയില്ല

ആദിവസികളുടെ ക്ഷേമത്തിനയി സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴും നിലമ്പൂര്‍ താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ ആദിവസി കുടുംബങ്ങള്‍ സ്വന്തമായി ഭൂമിയില്ലാ‍തെ ദുരിതത്തില്‍ കഴിയുന്നു. ചാലിയാര്‍ പഞ്ചായത്തിലെ മൊടവണ്ണ, ആഢ്യന്‍പാറ, നിലമ്പൂരിലെ ജവഹര്‍ കോളനി, ചോക്കാട് പെടയന്താള്‍, മമ്പാട്ടുമൂല, ചുങ്കത്തറയിലെ പടിഞ്ഞാറ്റുമ്പാടം മുട്ടിക്കടവ്, ചീരക്കുഴി, വെള്ളമ്പാറ, പോത്തുക്കല്ലിലെ അപ്പങ്കാപ്പ്, ചളിക്കല്‍, എടക്കരയിലെ കാരക്കോട് മുക്കം, വഴിക്കടവിലെ പുഞ്ചക്കൊല്ലി, അളയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ആദിവാസി വിഭാഗമാണ് ഭുമിയില്ലാതെ കഷ്ടപ്പെടുന്നത്.
ഭൂമിറ്റില്ലാത്ത ഈ വിഭാഗക്കാര്‍ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ ഭൂമി നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും നടപ്പായില്ല. സംസ്ഥാനത്ത് വയനാട് ജില്ല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആദിവസികള്‍ വസിക്കുന്നത് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മേഖലയിലാണ്. ചുങ്കത്തറ പഞ്ചായത്തില്‍ 85 കുടുംബങ്ങള്‍ക്കാണ് സ്വന്തമായി ഭൂമിയില്ലാത്തത്.
ഇവര്‍ വിവിധ കോളനികളില്‍ അയല്‍ക്കാരോടെപ്പമാണ് കഴിയുന്നത്. ചിലര്‍ക്ക് ഐ.ടി.ഡി.പി ഫണ്ടുപയോഗിച്ച് നിര്‍മിച്ച് നല്‍കിയ വീടുകള്‍ പലതും കാലപ്പഴക്കത്താല്‍ ജീര്‍ണിച്ചു ഏതു നിമിഷവും തകരുന്ന അവസ്ഥയിലാണ്. ഓരോ വീട്ടിലും നാലോ അഞ്ചോ കുടുംബങ്ങളാണ് കഴിഞ്ഞ് വരുന്നത്. മരണം നടന്നാല്‍ സംസ്കരിക്കാന്‍ സ്ഥലമില്ലാത്തതും ഇവരെ ബധിക്കുന്നു. ആദിവസി ക്ഷേമത്തിനായി സര്‍ക്കാര്‍ വിവിധ ഫണ്ടുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും അതൊന്നും ഇവര്‍ക്ക് പലപ്പോഴും ല്‍ഭിക്കുന്നില്ല

Saturday, November 25, 2006

കാളികാവില്‍ മയക്കുമരുന്ന് ലോബിക്കെതിരെ ജനകീയകൂട്ടായ്മ

കാളികാവില്‍ മദ്യ-മയക്കുമരുന്ന് ലോബിയുടെ പ്രവര്‍ത്തനത്തെ നേരിടാന്‍ ജനകീയ കൂട്ടായ്മക്ക് രൂപം നല്‍കി. കാളികാവിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ അനധികൃത മദ്യവില്പന തടയാനും മയക്കു മരുന്ന് കച്ചവടക്കാരെ നിയന്ത്രിക്കാനുമാണ് മത അദ്ധ്യക്ഷന്മാരും, രാഷ്ട്രീയ പ്രതിനിധികളും, സാംസ്കാരികപ്രവര്‍ത്തകരും ഉള്‍പെട്ട ലഹരി വിരുദ്ധ സമിതി രൂപം കൊണ്ടത്.
പള്ളികള്‍ കേന്ദ്രീകരിച്ച് വെള്ളിയഴ്ച ജുമുഅ പ്രസംഗത്തില്‍ ബോധവല്‍കരണം നടത്തിയിരുന്നു. ലഹരിവിരുദ്ധസമിതിയുടെ ആദ്യ പ്രവര്‍ത്തനമായ ലഹരിവില്പന തടയനുള്ള പരാതിയില്‍ പള്ളികളില്‍ ഒപ്പു ശേഖരണവും നടത്തി. മദ്യമയക്കുമരുന്ന് കച്ചവടക്കാരെ തടയുന്നതോടുകൂടിത്തന്നെ ഗുണ്ടാസംഘത്തെയും സാമൂഹ്യവിരുദ്ധരെയും അമര്‍ച്ച ചെയ്യാനവുമെന്ന് ഭാരവഹികള്‍ പറഞ്ഞു. യോഗത്തില്‍ വി.മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. കെ.ലത്തീഫ്, സി.ഫസലുദ്ധീന്‍, ഫരീദ് റഹ്മാനി, ഡോ.ഉമര്‍ ഉമരി, കെ നജീബ്, സി.കെ മാനു, പി.കെ ഫിറോസ്, വി.പി മുജീബ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഫോണുകള്‍ തകരാ‍റില്‍: മലയോര മേഖല ഒറ്റപ്പെട്ടു

ബി.എസ്.എന്‍.എല്‍ ടെലിഫോണും മൊബൈല്‍ ഫോണും പ്രവര്‍ത്തനരഹിതമായതോടെ പുറം ലോകവുമയുള്ള മലയോര മേഖലയുടെ ബന്ധം തടസപ്പെട്ടു. ഇവിടങ്ങളിലെ ഫോണുകള്‍ തകരാറിലായിട്ട് മൂന്ന് ദിവസം കഴിഞ്ഞു. കാളികാവ്, കരുവാരകുണ്ട്, എരുമമുണ്ട എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനമാണ് മൂന്ന് ദിവസമായി മുടങ്ങിക്കിടക്കുന്നത്. കാളികാവ് കരുവാരകുണ്ട് ഭാഗങ്ങളില്‍ മൊബൈല്‍ ഫോണുകൂടി പ്രവര്‍ത്തിക്കാത്തതിനാല്‍ പുറം നാടുമായിട്ടുള്ള ബന്ധം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കയാണ്. ഹജ്ജ്, ശബരിമല സീസണായതിനാല്‍ യാത്രയുമായി ബന്ധപ്പെട്ട വിവരം പോലും ലഭിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

Sunday, November 19, 2006

ചോല നായ്ക്കര്‍ക്ക് കമ്പിളി നല്‍കി

കരുളായി കോളനിയിലെ ചോലനായ്ക്കര്‍ക്ക് തണുപ്പ് മാറ്റാന്‍ കമ്പിളിപുതപ്പ് വിതരണം ചെയ്തു. കേരള വനവാസി വികാസ കേന്ദ്രത്തിന്റേയും ദില്ലിയിലെ സേവാഭാരതിയുടെയും ആഭിമുഖ്യത്തിലാണ് കോളനിയിലെ എല്ലാ അംഗങ്ങള്‍ക്കും കമ്പിളി വിതരണം ചെയ്തത്.

Monday, November 13, 2006

പുല്ലങ്കോട് എസ്റ്റേറ്റ് നൂറാം വാര്‍ഷികം ആഘോഷിച്ചു

നൂറ്റാണ്ടിന്റെ ചരിത്ര സ്മൃതികള്‍ അയവിറക്കിക്കൊണ്ട് പുല്ലങ്കോട് എസ്റ്റേറ്റ് നൂറാം വാര്‍ഷികം ആഘോഷിച്ചു. ഇന്ത്യയില്‍ റബര്‍ കൃഷി ആരംഭിച്ചത് പുല്ലങ്കോട് എസ്റ്റേറ്റിലായിരുന്നുവെന്ന് സമ്മേളനം ഉല്‍ഘാടനം ചെയ്ത ടി.കെ ഹംസ പറഞ്ഞു. ബ്രിട്ടീഷുകാരാണ് ആദ്യമായി റബര്‍ കൃഷി തുടങ്ങിയത്. ആയിരത്തില്‍പരം ഏക്കര്‍ മലവാരം റബര്‍ കൃഷി, ആയിരക്കണക്കിന് തൊഴിലാളികള്‍ മണ്ണില്‍ അധ്വാനിച്ചു കനകം വിളയിച്ചു.
നീലഗിരിയുടെ വുഡ്ബ്രിയര്‍ എസ്റ്റേറ്റ് മാനേജരായിരുന്ന സാമുവല്‍ കേംബ്രിഡ്ജ് ലിബന്‍ റൂഡറാണ് പുല്ലങ്കോട് എസ്റ്റേറ്റ് സ്ഥാപകന്‍. കോഴിക്കോട് സാമൂതിരി രാജവംശത്തിന്റെ അധീനതയിലായിരുന്ന ഈ പ്രദേശം പാട്ടത്തിനെടുത്താണ് ബ്രിട്ടീഷുക്കാര്‍ റബര്‍ കൃഷി തുടങ്ങിയത്. സൈലന്റ് വാലിയോട് ചേര്‍ന്ന ജൈവസമ്പന്നമായ പുല്ലങ്കോട് പ്രദേശത്ത് 2000 ഏക്കര്‍ റബര്‍ എസ്റ്റേറ്റ് മലയോര കര്‍ഷകര്‍ക്ക് മാതൃകയായിരുന്നു. ലീബന്‍ റൂഡറും കൊച്ചിയിലെ ആസ്പിന്‍വാള്‍ കമ്പനി ഉടമകളായ ഡബ്ല്യു.എന്‍.ബ്ലാക്ക്, ഇ.എച്ച്.ബ്ലാക്ക് എന്നിവരെ കൂടി പങ്കാളികളാക്കി 4000 ഏക്കര്‍ പ്രദേശത്തുകൂടി റബര്‍ കൃഷി വിപുലീകരിച്ചു. 1906 ലായിരുന്നു ഇത്. സ്വതന്ത്ര്യസമരാഗ്നി കത്തിപ്പടരുകയും ബ്രിട്ടീഷ് വിരുദ്ധകലാപം കൊടുമ്പിരികൊള്ളുകയും ചെയ്ത കാലഘട്ടത്തില്‍ എസ്റ്റേറ്റ് മനേജരായിരുന്ന ഈറ്റന്‍ സായിപ്പിനെ കലാപകാരികള്‍ എസ്റ്റേറ്റില്‍ വെച്ച് വധിക്കുകയും തലയറുത്ത് കുന്തത്തില്‍ നാട്ടി കാ‍ളികാവില്‍ പ്രദര്‍ഷിപ്പിക്കുകയും ചെയ്തിരുന്നു.
ഇപ്പഴും ആയിരത്തില്‍പരം തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നു. തിരുവിതാംകൂര്‍ രാജവംശത്തിലെ മാര്‍ത്താണ്ഡവര്‍മ്മയാണ് കമ്പനി ചെയര്‍മാന്‍.

Tuesday, October 31, 2006

മരുതയില്‍ ഉരുള്‍പൊട്ടി

മരുതയില്‍ ഉരുള്‍പൊട്ടി ആളപായമില്ല. നാല് വീടുകള്‍ പൂര്‍ണ്ണമായും ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതു വഴിയുള്ള ഗതാഗതവും താറുമാറായി. കഴിഞ്ഞ രണ്ടു ദിവസമായി തോരാതെ പെയ്യുന്ന മഴയായിരുന്നു ഇവിടെ. കേരള - തമിഴ്നാട് അതിര്‍ത്തിയിലെ ഈ കുടിയേറ്റ ഗ്രാമത്തില്‍, ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടമാണുണ്ടായിട്ടുള്ളത്. ഇനിയും ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതിനാല്‍ സ്ഥലത്തെത്തിയ റവന്യു ഉദ്യോഗസ്ഥര്‍ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

Sunday, October 29, 2006

ചോക്കാട്ട് കൈയേറ്റ ഭൂമിയിലേക്ക് ഭൂരഹിതര്‍ മാര്‍ച്ച് നടത്തും

സ്വകാര്യ വ്യക്തികള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 20 ഏക്കറോളം സര്‍ക്കാര്‍ ഭൂമി റവന്യുമന്ത്രിയുടെ ഉത്തര്‍വുണ്ടായിട്ടും ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കാത്തതില്‍ പ്രതിഷേധിച്ച് പി.യു.സി.എല്ലിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമിയിലേക്ക് നവമ്പര്‍ ഒന്നിന് മാര്‍ച്ച് നടക്കും. ഭൂമി ഉടന്‍ പതിച്ചു നല്‍കാന്‍ റവന്യുമന്ത്രി കെ.പി രാജേന്ദ്രന്‍ ജില്ലാകളക്ടര്‍ക്ക് നിര്‍ ദേശം നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ല്ലെന്ന് പി.യു.സി.എല്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പൌരന്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
1978 ല്‍ പാട്ടക്കരാ‍ര്‍ തീര്‍ത്ത ചോക്കാട്ടെ ഭൂമി കേരള ഫ്രാന്‍സിലിംഗ് എജുക്കേഷണല്‍ സൊസൈറ്റി എന്ന ചാരിറ്റബിള്‍ സൊസൈറ്റിയാണ് കൈയടക്കി വെച്ചിരിക്കുന്നത്. നവമ്പര്‍ ഒന്നിന് നടക്കുന്ന മാര്‍ച്ചില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുക്കും. കെ അജിത, പി. സുരേന്ദ്രന്‍, കെ.കെ കൊച്ച്, ഹമീദ് വാണിയമ്പലം തുടങ്ങിയവര്‍ സംസാരിക്കും.

Saturday, October 28, 2006

കൃഷിമന്ത്രിക്ക് നിവേദനം നല്‍കി

ടി.കെ കോളനി കോഴിപ്ര മലയോര കര്‍ഷകസംഘം കൃഷിമന്ത്രി മുല്ലക്കര രത്നാകരന് നിവേദനം നല്‍കി. മഹാളി രോഗം മൂലം കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, സബ്സിഡി നിരക്കില്‍ തുരിശ് വിതരണം ചെയ്യുക എന്നി ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി സംഘം ഭാരവഹികളായ കെ.ടി.സി ഇണ്ണി, ടി.കെ സജി, വിനോദ്, മാത്യു എന്നിവര്‍ പറഞ്ഞു.

അക്ഷരങ്ങള്‍ വരച്ചു പഠിക്കണ നേരത്ത്

ഉദിരംപൊയില്‍ പാറമ്മല്‍ മദ്രസത്തുല്‍ ഇസ്ലാഹിയ്യയിലെ വിദ്യാര്‍ത്ഥികളുടെ എഴുത്തുകളും വരകളും സമാഹരിച്ച് പുസ്തകരൂപത്തില്‍ പുറത്തിറക്കി. “അക്ഷരങ്ങള്‍ വരച്ചുപഠിക്കണനേരത്ത്“ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അഞ്ചിനും ഒമ്പതിനും ഇടയ്ക്ക് പ്രായമുള്ള ഒമ്പത് കുട്ടികളാണ്.
നൂറോളം പേജുകളുള്ള പുസ്തകത്തില്‍ ചിത്രങ്ങളും അവയുടെ അറബിനാമങ്ങളും കുഞ്ഞുകഥകളും കവിതകളുമുണ്ട്. രക്ഷിതാക്കളുടെ അഭിപ്രായങ്ങളെഴുതാന്‍ പ്രത്യേക സ്ഥലവും നല്‍കിയിട്ടുണ്ട്. റംസാന്‍ അവധിക്കാലത്തെ പ്രയത്നമാണ് പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയിരിക്കുന്നത്. ബേബിജുംന, മിനു നജ് വ, തസ്ലിയ എന്നിവര്‍ നേതൃത്വം നല്‍കി.

ട്രൈബല്‍ മൊബൈല്‍ യൂണിറ്റ് സ്ഥല പരിമിതിമൂലം ബുദ്ധിമുട്ടുന്നു.

നിലമ്പൂര്‍ ഗവ: താലൂക്ക് ആസ്പത്രിയിലെ ട്രൈബല്‍ മൊബൈല്‍ യൂണിറ്റും കുഷ്ഠരോഗ നിവാരണ യൂണിറ്റും സ്ഥലപരിമിതിമൂലം വീര്‍പ്പുമുട്ടുന്നു. നേരത്തെ ഓഫിസുണ്ടായിരുന്ന കെട്ടിടം കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്സിന്റെ പുതിയ പേവാര്‍ഡ് കെട്ടിടം നിര്‍മ്മിക്കുന്നതിന് പൊളിച്ചു നീക്കി. ഇതേത്തുടര്‍ന്ന് രണ്ട് യൂണിറ്റുകള്‍ക്കും കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്സിന്റെ നിലവിലുള്ള കെട്ടിടത്തിന്റെ രണ്ട് മുറികള്‍ താല്‍കാലികമായി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായിരുന്നു. ഇവിടെ വേണ്ടത്ര സൌകര്യമില്ല. മരുന്നുകള്‍ സൂക്ഷിക്കാന്‍ ഇടമില്ല. കുഷ്ഠരോഗ നിവാരണ യൂണിറ്റിന്റെ ഓഫീസ് സാമഗ്രികള്‍ പേവാര്‍ഡിന്റെ ഇടവഴിയിലും മറ്റുമാണ് സൂക്ഷിച്ചിട്ടുള്ളത്.

Saturday, October 21, 2006

നിലമ്പൂര്‍ എക്സ്ചേഞ്ച് ഒ.സി.ബി സ്വിച്ചിങ്ങ് സംവിധാനത്തിലേക്ക് മാറി

നിലമ്പൂര്‍ സി ഡോട്ട് ടെലിഫോണ്‍ എക്സ്ചേഞ്ച് ഒ.സി.ബി സ്വിച്ചിങ് സംവിധാനത്തിലേക്ക് മാറ്റുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. നവമ്പര്‍ ഒന്നു മുതല്‍ ഇതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭ്യമാകും. ഇതിന്റെ ഔദ്യോഗികമായ ഉല്‍ഘാടനം ടെലികോം ജനറല്‍ മാനേജര്‍ നിര്‍വഹിച്ചു.
ഒ.സി.ബി സ്വിച്ചിങ് സംവിധാനം നിലവില്‍ വന്നാല്‍ കൂടുതല്‍ കണക്ഷനുകള്‍ നല്‍കാനാവും. നിലവില്‍ നിലമ്പൂര്‍ എക്സ്ചേഞ്ചിന് കീഴില്‍ 6500 കണക്ഷനുകളാണുള്ളത്. ഇത് 7500 ആയി ഉയര്‍ത്താനാവും. കൂടാതെ എല്ലാ കണക്ഷനുകള്‍ക്കും കോളര്‍ ഐഡി നല്‍കാനാകും. ഇടിമിന്നലിലുണ്ടാകുന്ന തകരാറുകള്‍ പ്രതിരോധിക്കാന്‍ സാധിക്കും. ഹൈസ്പീഡ് ബ്രോഡ് ബാന്‍ഡ് ഇന്റെര്‍‍നെറ്റ് കണക്ഷന്‍ ചുങ്കത്തറ, എടക്കര,പൂക്കോട്ടുംപാടം, കാളികാവ് കരുവാരകുണ്ട് എന്നിവിടങ്ങളില്‍ കൂടി നല്‍കാന്‍ കഴിയും. എടക്കര എക്സ്ചേഞ്ചും ഒ.സി.ബി സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തികള്‍ നടന്ന് വരികയാണ്.

Wednesday, October 11, 2006

വീടുകളിലെ ശോച്യാവസ്ഥയും വന്യമൃഗങ്ങളുടെ ശല്യവും ചേനപ്പാടിയിലെ ആദിവസികള്‍ കോളനി വിട്ടു.

ചോക്കാട് വനത്തിനുള്ളിലെ ചേനപ്പാടി ആദിവസി കോളനിയിലുള്ളവര്‍ കുടിലുകളുടെ ശോച്യാവസ്ഥയും വന്യജീവികളുടെ ആക്രമണവും സഹിക്കവയ്യാതെ കോളനി വിട്ടു. പുറം ലോകവുമായി ബന്ധപ്പെടാന്‍ ഒരു വഴിയുമില്ലാതെ ഒറ്റപ്പെട്ട് കിടക്കുന്ന ഒരു കോളനിയാണ് ചേനപ്പാടി.
കാട്ടു വിഭവങ്ങള്‍ ശേഖരിച്ച് വില്പനനടത്തി ഉപജീവനം കഴിച്ചിരുന്ന ആദിവസികള്‍ക്ക് കനത്ത മഴയില്‍ ജീവിതം കടുത്ത പ്രയാസമായിരുന്നെന്ന് ആരോഗ്യജീവനക്കാര്‍ പറയുന്നു. ദാരിദ്ര്യത്തിലായ ആദിവാസികള്‍ ഭക്ഷണം തേടിയാണ് കുടുംബാംഗങ്ങളുമായി മലയിറങ്ങിയിരിക്കുന്നത്. റേഷന്‍ കാര്‍ഡില്‍ ദാരിദ്യ്രരേഖയ്ക്ക് മുകളിലുള്ളവരായി രേഖപ്പെടുത്തിയതിനാല്‍ കോളനിയിലെ ആറ് കുടുംബങ്ങള്‍ക്ക് സൌജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും കിട്ടുന്നില്ല.
വീടിന്റെ അസ്ഥിവാരം പോലും സിമന്റ് കട്ടകള്‍കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ആവശ്യത്തിന് തഴ്ചയില്ലാത്ത കക്കൂസ് കുഴികളും ജീവിതം ദുസ്സഹമാക്കുന്നു. തീരെ കഴിയാത്ത നാലു കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കോളനിയില്‍ നില്‍ക്കുന്നത്. കാട്ടാനകളും കാട്ടുപന്നികളും നിരന്തരമായി ശല്യം ചെയ്യുന്നുണ്ട്.

ചിങ്കകല്ല്, പെരിങ്ങപ്പാറ, സ്രാമ്പിക്കല്ല് എന്നിവിടങ്ങളിലേക്കാണ് കോളനിയിലുള്ളവര്‍ ഇറങ്ങിത്താമസിച്ചിരിക്കുന്നത്. ഓലകെട്ടിയുണ്ടാക്കിയ വീടുകളിലാണ് താമസം. കോളനിയിലെ ദുരിതാവസ്ഥ അധികാരികളുടെ ആരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. വഴിസൌകര്യം പോലുമില്ലാത്ത കോളനിയില്‍ കൃത്യസമയത്ത് പോകുന്നതും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതും ചോക്കാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരും മെഡിക്കല്‍ ഓഫീസര്‍മാരുമാണ്

Tuesday, October 10, 2006

മഴവില്‍കൂടാരം ശ്രദ്ധേയമാവുന്നു

ഒഴിവുകാലം ഉത്സവമാക്കി കുരുന്നുകള്‍ മഴവില്‍കൂടാരത്തില്‍ ഒരുമിച്ച് കൂടുന്നു. കാളികാവ് ബസാര്‍ ജി.യു.പി സ്കൂളിലെ കുട്ടികളാണ് മഴവില്‍ കൂടാരത്തില്‍ ഒത്തുകൂടുന്നത്. കവിത, യോഗ, ആരോഗ്യപരിപാലനം, കഥാരചന കരകൌശലവൈദ്ഗ്ധ്യം, നാ‍ടന്‍ പാട്ട്, ചിത്രരചന എന്നീവിഷയങ്ങളാണ് മഴവില്‍കൂടാരത്തിലുള്ളത്.
ഒന്നു മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളില്‍ നിന്നായി 150 കുട്ടികള്‍ പങ്കെടുക്കുന്ന ക്യാമ്പ് ഒരു മാസം നീണ്ടുനില്‍ക്കും. പഠനത്തില്‍ പിറകില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് യുണൈറ്റഡ് പ്രിപ്രൈമറി ട്രെയ്നികളുടെ നേതൃത്വത്തില്‍ കോച്ചിംഗ് ക്ലാസ് നല്‍കുന്നു. ചരിത്ര-സാംസ്കാരിക‌-സാമൂഹ്യ ബോധം വളര്‍ത്താനായി സിനിമാ പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. കവി ചന്ദ്രശേഖരന്‍ ഉല്‍ഘാടനം ചെയ്തു.
ബഷീര്‍ അമരമ്പലം, കെ കൃഷ്ണവാര്യര്‍, ഡോ. ലത്തീഫ് പടിയത്ത്, സുരേഷ് കൂടേരി, അബ്ദുള്ള കെ.വി, കെ സലീല, ശിഹാബ് പറാട്ടി, ജോസി ഇരിങ്ങാട്ടിരി തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി
.

വ്രതാചരണത്തിന്റെ നാളുകളിലും കാല്പന്തുകളിയുടെ ഹരം

റംസാന്‍ വ്രതചരണത്തിന്റെ നാളുകളിലും മലപ്പുറത്ത് കാല്പന്തുകളിയുടെ ആരവം നിലയ്ക്കാതെ ഉയര്‍ന്ന് കൊണ്ടിരിക്കുന്നു. നോമ്പെടുക്കുന്നവര്‍ക്ക് കൂ‍ടുതല്‍ ക്ഷീണവും പ്രയാസവും അനുഭവപ്പെടുന്ന വൈകുന്നേരങ്ങളില്‍ തന്നെയാണ് ഫൂട്ബോള്‍ കളി. ഓക്ടോബര്‍ 25 മുതല്‍ ജില്ലയില്‍ തുടങ്ങാനിരിക്കുന്ന അഖിലേന്ത്യാ സെവന്‍സുകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ക്ക് പുറമെ കാളികാവില്‍ റംസാന്‍ ടൂര്‍ണ്ണമെന്റ് തന്നെ സംഘടിപ്പിച്ചിട്ടുണ്ട്. ചെങ്കോട്ടിലെ ഫൂട്ബോള്‍ പ്രേമികളാണ് സംഘാടകര്‍. നോമ്പ് തുറക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് തീരുന്ന തരത്തിലാണ് കളി നടത്തിക്കൊണ്ടിരിക്കുന്നത്. അഞ്ച് മണിക്ക് തന്നെ ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ടീമുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. സൌജന്യമായി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ കളിക്കമ്പക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.

Monday, October 09, 2006

പാന്‍ മസാല നിരോധിച്ചു

ചോക്കാട് ഗ്രാമപഞ്ചായത്തില്‍ പാന്‍മസാല, പുകയില ഉല്പന്നങ്ങളുടെ ഉപയോഗവും വില്പനയും നിരോധിച്ചതായി പഞ്ചായത്തധികൃതര്‍ അറിയിച്ചു.

Sunday, October 08, 2006

മൊബൈല്‍ ടവര്‍ കമ്മീഷന്‍ ചെയ്തില്ല: നാട്ടുകാര്‍ സമരത്തിന്

ചോക്കാട് കാഞ്ഞിരമ്പാടത്ത് ഒരു വര്‍ഷം മുമ്പ് പണിപൂര്‍ത്തിയായ ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവര്‍ കമ്മിഷന്‍ ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു. കല്ലാമൂല, ചോക്കാട്, പെടയന്താള്‍, മമ്പാട്ടുമൂല, കൂരാട്, പുല്ലങ്കോട് തുടങ്ങിയ പ്രദേശങ്ങളിലൊന്നും മൊബൈല്‍ സിഗ്നല്‍ ലഭിക്കുന്നില്ല. വയര്‍ ലെസ് ഫോണുകള്‍ പലയിടത്തും നിശ്ചലമാണ്. ലാന്‍ഡ് ഫോണ്‍ കണക്ഷനും ലഭിക്കുന്നില്ല. പൂക്കോട്ടും പാടം എക്സ്ചേഞ്ചിന് കീഴിലാണ് ഈ പ്രദേശം ഉള്‍പെടുക. ലാന്ഡ് ഫോണിനുള്ള അപേക്ഷകള്‍ നല്‍കി കാത്തിരിക്കുകയാണ് നാട്ടുകാര്‍. ഈ സാഹചര്യത്തിലാണ് മൊബൈല്‍ ടവര്‍ ഉടന്‍ കമ്മീഷന്‍ ചെയ്യണമെന്നാ‍വശ്യം ശക്തമായത്. ഇതേത്തുടര്‍ന്ന് ജനകീയ സമിതി രൂപവല്‍കരിച്ചു. പൈനാട്ടില്‍ അഷറഫ്, പി.സുന്ദരന്‍, യു.പി. ചന്ദ്രന്‍, എം. മുഹമ്മദ്, രാജേഷ് എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. ടവര്‍ കമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജര്‍, ഡിവിഷണല്‍ എഞ്ചിനിയര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.

Wednesday, October 04, 2006

നിലമ്പൂര്‍ ആയിഷയുടെ കഥയുമായി “അഭിനേത്രി”



നാടകം ജീവിതത്തെ തൊട്ടുണര്‍ത്തിയ ഒരു കാലത്തിന്റെ ഓര്‍മകളും ആവേശവും വെളിപ്പെടുത്തിക്കൊണ്ടുള്ള ‘അഭിനേത്രി’ എന്ന നിലമ്പൂര്‍ ആയിഷയെ കുറിച്ചുള്ള ചിത്രം പൂര്‍ത്തിയായി. കാലം കടന്ന് പോവുകയും നാടും നാടകവും മാറിമറിയുകയും ചെയ്തിട്ടും സമൂഹം ഒരു നാടക നടിയെ എങ്ങനെ പരിഗണിക്കുന്നു എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടാണ് ആയിഷ വരുന്നത്. ആ കഥയുടെ രേഖപ്പെടുത്തലാണ് ‘അഭിനേത്രി’.
രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് എ.വി. ശശിധരനാണ്. രവി പട്ടുരായ്ക്കല്‍, ബാബു കാക്കനാട്ട്, ഒ.വി. സുധീര്‍, മുകുന്ദനുണ്ണി, മഹേഷ് നാരായണന്‍, രശ്മി സതീഷ്, സുരേഷ് ടി.വി, വിനോദ് ഗാന്ധി, ഒറ്റാലി സുരേഷ്, ഇമ ബാബു തുടങ്ങിയവരും അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.

Saturday, September 30, 2006

വിതരണത്തിലെ അപാകം: പാചകവാതക വിതരണക്കാരും ഉപഭോക്താക്കളും ഏറ്റുമുട്ടി

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതകം വിതരണം ചെയ്യുന്നതിലെ അപാകത്തില്‍ പ്രതിശേധിച്ച് കാളികാവില്‍ വിതരണക്കാരും ഉപഭോക്താക്കളും തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവായി. മാസങ്ങള്‍ക്കു ശേഷം സിലിന്ഡറുകള്‍ മാറ്റിവെക്കാനായി ബുധനാഴ്ച കാളികാവില്‍ വന്ന വാഹനത്തിലെ ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വാഹനം മണിക്കൂറുകളോളം കാളികാവ് പോലീസ് സ്റ്റേഷനില്‍ കയറ്റിയിട്ടു.
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡര്‍ വന്‍കിട സ്ഥാപനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും കൂടുതല്‍ പണം വാങ്ങി തിരിമറി നടത്തുന്നതിനാലാണ് വിതരണത്തിന് വൈകുന്നതെന്നും റംസാനില്‍ ഹോട്ടലുകള്‍ക്ക് അവധിയായതിനാല്‍ മാത്രമാണ് ഇപ്പോള്‍ ഗ്രാമീണ മേഖലകളില്‍ വിതരണത്തിനെത്തുന്നതെന്നും ഉപഭോക്താക്കള്‍ പറയുന്നു.

മയക്കു മരുന്ന് വില്പനക്കെതിരെ പരാതി നല്‍കി

കാളികാവ് അങ്ങാടിയിലും പരിസര പ്രദേശത്തും നടത്തിക്കൊണ്ടിരിക്കുന്ന മയക്കു മരുന്ന് കച്ചവടം നാട്ടുകാരുടെയും യാത്രക്കാരുടെയും സ്വൈര്യജീവിതത്തിന് തടസ്സമാകുന്നാതായി പരാതി. പോലീസ് സ്റ്റേഷന് വെറും നൂറ് മീറ്റര്‍ അകലെയുള്ള അങ്ങാടികേന്ദ്രീകരിച്ച് നടക്കുന്ന മദ്യ വ്യാപാരം തടയണമെന്നാവശ്യപ്പെട്ട് എവര്‍ഗ്രീന്‍ സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ അധികാരികള്‍ക്ക് പരാതി നല്‍കി. മാവേലി സ്റ്റോറിന് പിറകില്‍ നടക്കുന്ന കഞ്ചാവ് വില്പന ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രയാസമുണ്ടാക്കുന്നു.
യോഗത്തില്‍ വി.പി.മുജീബ് റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍. മുസാഫിര്‍, കെ. രാജന്‍, ബി. അബ്ദുള്‍അസീസ്, കെ. ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.

Tuesday, September 26, 2006

ഭക്ഷ്യ വിഷബാധ

ഭക്ഷ്യ വിഷബാധയേറ്റ് ആസ്പത്രി വിട്ടവരില്‍നിന്ന് രോഗം കൂടിയതിനെത്തുടര്‍ന്ന് വീണ്ടും ആസ്പത്രിയിലാക്കി. ചോക്കാട് പഞ്ചായത്തിലെ ചെല്ലക്കൊടി മാഞ്ചേരി അലവിയുടെ കുടുംബത്തിലെ 9 പേരെയാണ് ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റ് ആസ്പത്രിയിലാക്കിയിരുന്നത്. വിഷബാധയെ തുടര്‍ന്ന് വണ്ടുരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച 9 പേരെയിം ചികിത്സ് നല്‍കി വിട്ടിരുന്നു. ഛര്‍ദ്ദിയും അതിസാര്‍വും കൂടിയതിനാലാണ് തിങ്കളാഴ്ച ഇതേ കുടുംബത്തിലെ ജമീല (30), റിന്‍ഷാദ് (12) എന്നിവരെ വണ്ടൂര്‍ സി.എച്ച്.സി യില്‍ പ്രവേശിപ്പിച്ചത്. മുളക് പൊടിയില്‍ പൂപ്പല്‍ ഉണ്ടായതാണ് വിഷബാധയ്ക്ക് കാരണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞത്. ചോക്കാട് പി.എച്ച്.സി യിലെ ജെ.എച്ച്.ഐ അനിലിന്റെ നേതൃത്വത്തില്‍ വിഷബാധയേറ്റ വീട് സന്ദര്‍ശിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മുളക് പൊടിയുടെ സാമ്പിള്‍ എടുത്ത് പരിശോധനയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ലാബിലേക്ക് കൊണ്ടു പോയിട്ടുണ്ട്.

Sunday, September 24, 2006

ജീവനക്കാരുടെ കുറവ് ചോക്കാട്ടില്‍ പ്രതിരോധ പ്രവര്‍ത്തനം തടസ്സപ്പെടുന്നു

ചോക്കാട് സര്‍ക്കാര്‍ ആശുപത്രിക്ക് കീഴില്‍ ഫീല്‍ഡ് ജീവനക്കാരുടെ കുറവ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍മാരുടെ കുറവാണ് ആശുപത്രി നേരിടുന്ന പ്രധാന പ്രശ്നം. ചോക്കാട് 40 സെന്റ് ഗിരിജന്‍ കോളനി, എത്തിപ്പെടാന്‍ വഴിപോലുമില്ലാതെ ഒറ്റപ്പെട്ട് വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ചേനപ്പാടി കോളനി, മമ്പാട്ടുമൂലയിലെ ചെല്ലക്കൊടി കോളനി എന്നീ വലിയ കോളനികള്‍ക്ക് പുറമെ ധാരാളം ചെറിയ കോളനികളുമുണ്ട്.
വനാതിര്‍ത്തിയായ്തിനലും ജനങ്ങള്‍ തിങ്ങിത്താമസിക്കുന്നതിനാലും കോളനികളില്‍ പകര്‍ച്ചവ്യാധികള്‍ വേഗം പടര്‍ന്ന് പിടിക്കുന്നു. രോഗ ബാധിതരെ കണ്ടെത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഏറെ പ്രയാസപ്പെടുകയാണ്
കഴിഞ്ഞ ദിവസം ചെല്ലക്കൊടിയിലുണ്ടായ ഭക്ഷ്യവിഷബാധയെ കുറിച്ചുള്ള വിവരം രോഗബാധിതര്‍ ആസ്പത്രി വിട്ട ശേഷമാണ് മെഡിക്കല്‍ ഓഫീസറെ അറിയിച്ചത്. വിഷബാധയുടെ കാരണം കണ്ടെത്താനൊ ഭ്ക്ഷ്യസാമ്പിളുകള്‍ പരിശോധനക്കയയ്ക്കാനൊ സാധിച്ചിട്ടില്ല. മൂന്ന് ജീവനക്കാര്‍ വേണ്ടിടത്ത് ഒരാള്‍ മാത്രമാണുള്ളത്. വിശാലമായ സ്ഥലത്ത് ഒരാളെകൊണ്ട് മാത്രം എല്ലാ പ്രവര്‍ത്തനങ്ങളും നടത്താന്‍ കഴിയില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.പി. സത്യനാരയണന്‍ പറഞ്ഞു.

ഭക്ഷ്യ വിഷ ബാധ

ചോക്കാട് പഞ്ചായത്തിലെ ചെല്ലക്കൊടി കോളനിയിലെ മാഞ്ചേരി അലവിയുടെ കുടുംബത്തിലെ ഒമ്പത് പേരെ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് വണ്ടൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേസിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

Monday, September 18, 2006

തോക്ക് നിര്‍മ്മാതാവിനെ റിവോള്‍വര്‍ സഹിതം പിടികൂടി


വ്യാജ തോക്ക് നിര്‍മാതാവായ ചോക്കാട് പരുത്തിപ്പറ്റയിലെ ചാത്തങ്ങോട്ടുപുറം ബാബുരാജിനെ വണ്ടൂര്‍ സി.ഐ രാജു അറസ്റ്റ്ചെയ്തു. നിലമ്പൂര്‍ കാളികാവ് സ്റ്റേഷനുകളില്‍ ബബുവിന്റെ പേരില്‍ തോക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി കേസുകളുണ്ട്. ഒരു തവണ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ചോക്കാട് വനാതിര്‍ത്തിയിലാണ് തോക്കു നിര്‍മാണ കേന്ദ്രം. ആവശ്യാനുസരണം 6 മുതല്‍ 12 വരെ വെടിയുണ്ടകള്‍ ഉള്‍കൊള്ളുന്ന തോക്കുകളാണ് ഇയാള്‍ നിര്‍മിക്കുന്നത്.

ജ്യോതിര്‍ഗമയ പഠനോപകരണ ശില്പശാല

നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് ജ്യോതിര്‍ഗമയ പദ്ധതിയും, മലപ്പുറം ഡയറ്റും ചേര്‍ന്ന് ഫെസിലിറ്റേറ്റര്‍മാര്‍ക്കുള്ള പഠനോപകരണ ശില്പശാല തുടങ്ങി. തെരഞ്ഞെടുത്ത 80 ഫെസിലിറ്റേറ്റര്‍മാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. എസ്.സി.ആ.ര്‍.ടി ഗസ്റ്റ് ഫാക്കല്‍റ്റി പി.ആര്‍. സുരേന്ദ്രന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

കളിക്കമ്പക്കാര്‍ക്ക് ആവേശമായി കുട്ടിക്കളിക്കാര്‍ ഒരുങ്ങി

പുതിയ കളിക്കാരെ വാര്‍ ത്തെടുക്കാന്‍ കാളികാവില്‍ നടത്തിയ ഫൂട്ബാള്‍ ക്യാമ്പ് സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജില്ലയ്ക്കകത്തും പുറത്തും നടത്തുന്ന അഖിലേന്ത്യാ സെവന്‍സ് മേളകളിലെ വിദേശ താരങ്ങളുടെ വര്‍ധന കളിയുടെ രസം കെടുത്തുന്നുവെന്ന പരാതി മാറ്റാനാണ് ക്യാമ്പ് ലക്ഷ്യമിട്ടത്.
കാളികാവിലെ പഴയ കാല കളിക്കാരുടെ കൂട്ടായ്മയായ എവര്‍ഗ്രീന്‍ സാംസ്കാരിക വേദിയാണ് പുതിയ താരങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി ഏകദിന ഫൈവ്സ് ടൂര്‍ണ്ണമെന്റ് നടത്തി പണം ശേഖരിച്ച് 30 കളിക്കാരെയാണ് വാര്‍ ത്തെടുത്തിരിക്കുന്നത്.
അടുത്ത അഖിലേന്ത്യാ മത്സരങ്ങള്‍ മുതല്‍ പരിശീലനം നേടിയ കളിക്കാരും മൈതാനത്തിലിറങ്ങിത്തുടങ്ങും. വിദേശ താരങ്ങളേക്കാള്‍ ജില്ലയിലെ കളിക്കമ്പക്കാര്‍ക്ക് പ്രിയം നാട്ടിലെ കളിക്കാരെ തന്നെയാണ് എന്നതിനാ ലാണ് 10 ദിവസം നീണ്ടു നിന്ന പരിശീലന ക്യാമ്പ് നടത്തിയതെന്ന് പരിശീലകരും കെ.എഫ്.സി താരങ്ങളുമായ വി.പി. മുജീബ്, കെ. രാജന്‍, കെ. ഷാജി എന്നിവര്‍ പറഞ്ഞു.

Saturday, September 09, 2006

കാളികാവ് പി എച്ച് സി യിലെ ഡോക്ടറെയും ജീവനക്കാരെയും നാട്ടുകാര്‍ തടഞ്ഞു

കഴിഞ്ഞ ദിവസം നാട്ടുകാര്‍ അടച്ചുപൂട്ടിയ പി എച്ച് സി യില്‍ ഡ്യുട്ടിക്കെത്തിയ ഡോക്ടറടക്കമുള്ള ജീവനക്കരെ നാട്ടുകാര്‍ ഗേറ്റിന് സമീപം തടഞ്ഞു. ജീവനക്കാര്‍ കൂട്ടമായി ആശുപത്രിയിലെത്താത്തതിനെ തുടര്‍ന്ന് അനാഥാവസ്ഥയിലായതില്‍ പ്രകോപിതാരായാണ് നാട്ടുകാര്‍ വ്യാഴാഴ്ച രാത്രി ആശുപത്രി ഗേറ്റ് പൂട്ടിയത്. ആശുപത്രിക്കകത്ത് തെരുവ് നായ്ക്കള്‍ പ്രസവിച്ച് കിടന്നിട്ടും ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. വെള്ളിയാഴ്ച നാട്ടുകാര്‍ വീണ്ടും സംഘടിച്ച് ഗേറ്റില്‍ കുത്തിയിരിപ്പ് ആരംഭിച്ചു. അതിനിടെയെത്തിയ മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ള രണ്ട് ഡോക്ടര്‍മാരെയും ജീവനക്കാരെയും നാട്ടുകാര്‍ അകത്തേക്ക് കടത്തിവിടാതെ തടഞ്ഞു നിര്‍ത്തി. ശോച്യാവസ്ഥ പരിഹരിച്ചിട്ട് മതി മേലില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നതെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. വിവരമറിഞ്ഞ് വണ്ടുര്‍ എസ് ഐ ഉദയകുമാറിന്റെ നേതൃത്വത്തില്‍ വണ്ടൂര്‍, കാളികാവ് പോലീസ് രംഗത്തെത്തിയെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. അതോടെ ഒ.പി ചികിത്സക്കെത്തിയ രോഗികളെ നാട്ടുകാരുടെ ചെലവില്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചു. ഉച്ചയോടെ ഡി എം ഒ ഇന്‍ചാര്‍ജ് കെ.എ ദിനേശ് സ്ഥലത്തെത്തി ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രശ്നത്തിന് താല്‍കാലികമായി പരിഹാരമായത്.

Thursday, September 07, 2006

അരിമണല്‍ പുഴയുടെ ഭിത്തി തകര്‍ന്നു: ക്രമക്കേടെന്ന് പരാതി

ഒന്നര വര്‍ഷം മുമ്പ് നിര്‍മ്മിച്ച അരിമണല്‍ പുഴയുടെ സംരക്ഷണ ഭിത്തി തകര്‍ന്നു. പുഴയുടെ വശങ്ങളിലെ കൃഷിയിടങ്ങള്‍ക്കും വീടുകള്‍ക്കും സംരക്ഷണമായി സ്ഥാപിച്ച ഭിത്തിയുടെ നിര്‍മ്മാണത്തിലെ ക്രമക്കേടാണ് തകര്‍ച്ചയ്ക്ക് കാരണമെന്ന് ആരോപണമുയര്‍ന്നു.

Tuesday, September 05, 2006

ശുദ്ധ ജല ടാപ്പില്‍ പുഴു

നിലമ്പൂര്‍ ജവഹര്‍ കോളനിയിലെ ശുദ്ധ ജല വിതരണ പൈപ്പില്‍ നിന്നും അര മീറ്റര്‍ നീളമുള്ള പുഴുവിനെ കണ്ടെത്തി. ടാപ്പില്‍ നിന്നും വെള്ളമെടുക്കുന്നതിനിടയിലാണ് പുഴുവിനെ കണ്ടത്. കോളനിയിലെ 20 ഓളം കുടുംബങ്ങള്‍ ഇവിടെ നിന്നുമാണ് കുടിവെള്ളമെടുക്കുന്നത്. 1978-79 കാലയളവിലാണ് ഗ്രാമപഞ്ചായത്ത് കോളനി നിവാസികള്‍ക്ക് ശുദ്ധ ജലമെടുക്കുന്നതിന് പൈപ്പും ടാങ്കും നിര്‍മ്മിച്ചത്. കരിമ്പുഴയില്‍ നിന്നാണ് വാ‍ട്ടര്‍ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്ത് എത്തിക്കുന്നത്.

Sunday, September 03, 2006

ഫോണ്‍ നമ്പര്‍

പൂക്കോട്ടുംപാടം കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ് ഫോണ്‍ നമ്പര്‍ 262969 എന്നായി മാറിയിട്ടുണ്ട്

Tuesday, August 29, 2006

ആശ്രയ പദ്ധതി: അര്‍ഹാ‍രായവരെ ഒഴിവാക്കിയതായി പരാതി

കാളികാവ് പഞ്ചായത്തിലെ ആശ്രയ പദ്ധതിയിലൂടെ നടപ്പാക്കുന്ന ഭവനനിര്‍മ്മാണ പട്ടികയില്‍ നിന്നും
അര്‍ഹതപ്പെട്ടവരെ ഒഴിവക്കിയതായി പരാതി. ഇതിനെതിരെ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് പി. അയൂബിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും പരാതി നല്‍കി.

പദ്ധതികളില്‍ ക്രമക്കേട്: ചോക്കാട് പഞ്ചായത്ത് സിപിഎം ഉപരോധിച്ചു.

ചോക്കാട് പഞ്ചായത്തില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വിവിധ പദ്ധതികളില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച്
സിപിഎം പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പഞ്ചായത്തിലെ മങ്കുണ്ട് പാര്‍ശ്വ ഭിത്തി നിര്‍മ്മാണം, കല്ലാമൂല പുഴ സംരക്ഷണ ഭിത്തി നിര്‍മ്മാണം തുടങ്ങിയ പദ്ധതികളിലും ഗിരിജന്‍ കോളനിയിലെ
ചെക്ക് ഡാം നിര്‍മ്മാണം എന്നിവയിലുണ്ടായ ക്രമക്കേടുകളിലും പ്രതിശേധിച്ചാണ് സമരമെന്ന് സിപിഎം
നേതാക്കള്‍ പറഞ്ഞു. പഞ്ചായത്തിലെ കുടുംബശ്രീ, സിഡിഎസ് നിയമനങ്ങളിലും വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായിട്ടാണ് നേതാക്കള്‍ പറയുന്നത്.

Monday, August 28, 2006

സി.ഡി.എസ് മുടങ്ങി ചോക്കാട് 44 ലക്ഷം രൂപ നഷ്ടം വരുമെന്ന് പ്രസിഡന്റ്

ചോക്കാട് പഞ്ചായത്തിലെ സി.ഡി.എസ് ഭാരവാഹികളെ തെരഞ്ഞെടുക്കല്‍ മുടങ്ങിയതോടെ പഞ്ചായത്തിന്
44 ലക്ഷം നഷ്ടം വരുമെന്ന് കാണിച്ച് പഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നടപ്പ് വര്‍ഷം സി.ഡി.എസ് മുഖേന നടപ്പിലാക്കേണ്ട 40 ലക്ഷം രൂപയുടെ ആശ്രയ പദ്ധതിയും 4 ലക്ഷം രൂ‍പയുടെ ഭവന
ശ്രീ പദ്ധതിയും നടപ്പിലാക്കാന്‍ കഴിയാതെ വന്നിരിക്കയാണെന്ന് നിവേദനത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ്
നടക്കേണ്ടദിവസം ഒരു കൂട്ടം സിപിഎം പ്രവര്‍ത്തകര്‍ വരണാധികാരി കൂടിയായ പഞ്ചായത്ത് സെക്രട്ടറിയെ
ബന്ധിയാക്കിയാണ് തെരഞ്ഞെടുപ്പ് മുടക്കിയത്.

Saturday, August 26, 2006

1) Longest English Word:

Praetertranssubstan tiationalistical ly has 37 letters.
2) Book Without Letter "e":
GADFY, written by Earnest Wright in 1939 is a 50,000+ word book, which doesn't contain asingle word with 'e' in it
3) Word without Vowel:
Rhythm
Sky
Fry
Cry
4) Human Brain:
Organ of body which has no sensation when cut.
5) Crocodile:
Only animal & reptile which sheds tear while eating.
6) No of Alphabets, which SOUND AS WORDS:
They are
** **B* Bee ***
**C* Sea***
**G** * Zee***
** I* Eye ***
** Q* Queue***
** R* Are ***
** S* Yes ***
**T* Tea* ****
** U* You ***
** Y* Why
Fascinating Animals, Birds, Trees:
1) SNAILS have 14175 teeth laid along 135 rows on their tongue.
2) A BUTTERFLY has 12,000 eyes.
3) DOLPHINS sleep with 1 eye open.
4) A BLUE WHALE can eat as much as 3 tones of food everyday, but at the same time can live without food for 6 months.
5) The EARTH has over 12,00,000 species of animals, 3,00,000 species of plants & 1,00,000 other species.
6) The fierce DINOSAUR was TYRANNOSAURS which has sixty long & sharpteeth, used to attack & eat other dinosaurs.
7) DEMETRIO was a mammal like REPTILE with a snail on its back. This acted as a radiator to cool the body of the animal.
8) CASSOWARY is one of the dangerous BIRD, that can kill a man or animal by tearing off with its dagger like claw.
9) The SWAN has over 25,000 feathers in its body.
10) OSTRICH eats pebbles to help digestion by grinding up the ingested food.
11) POLAR BEAR can look clumsy & slow but during chase on ice, can reach 25 miles / hr of speed.
12) KIWIS are the only birds, which hunt by sense of smell.
13) ELEPHANT teeth can weigh as much as 9 pounds.
14) OWL is the only bird, which can rotate its head to 270 degrees.
What are They :
1) If we say 'MUMMY', they come together & go apart when we say DADDY':
LIPS
2) What goes up & never comes down:
AGE
3) Patches over patches but no stitches:
CABBAGE
4) What is that we cannot see, but is always before you:
FUTURE
5) What goes up & down a hill, but never moves:
ROAD
6) You can never wet it:
SHADOW
7) What belongs to You, but used by your friends more often you do:
YOUR NAME
In 24 Hours Average Human:
1) HEART beats 1,03,689 times.
2) LUNGS respire 23,045 times.
3) BLOOD flows 16,80,000 miles.
4) NAILS grow 0.00007 inches
5) HAIR grows 0.01715 inches
6) Take 2.9 pounds WATER (including all liquids)
7) Take of 3.25 pounds FOOD.
8) Breathe 438 cubic feet AIR.
9) Lose 85.60, BODY TEMPERATURE.
10) Produce 1.43 pints SWEAT.
11) Speak 4,800 WORDS.
12) During SLEEP move 25.4 times

റോഡ് പ്രവര്‍ത്തിയില്‍ അപാകത കണ്ടെത്തി

കാളികാവ് ഗ്രാമപഞ്ചായത്തിലെ മുജാഹിദ്പള്ളി-കല്ലങ്കുന്ന് റോഡ് പ്രവര്‍ത്തിയില്‍ അപാകം നടന്നതായി വിജിലെന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. 200 മീറ്റര്‍ കല്ല് പതിക്കാന്‍ 2005-06 വര്‍ഷത്തില്‍ 10,1000 രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ എസ്റ്റിമേറ്റ് പ്രകാരം പണി നടന്നിട്ടില്ലെന്നാണ് വിജിലെന്‍സ് കണ്ടെത്തിയിട്ടുള്ളത്.

പ്ലൂട്ടോയെ തരം താഴ്ത്ല്‍ തീരുമാനം ചോദ്യം ചെയ്യപ്പെടുന്നു.

പ്ലൂട്ടോയുടെ ഗ്രഹപദവി റദ്ദാക്കിക്കൊണ്ട് അന്താരാഷ്ട്ര അസ്ട്രോണമിക്കല്‍ യൂണിയന്‍ കൈകൊണ്ട തീരുമാനം ചോദ്യം ചെയ്യപ്പെടുന്നു. ലോകത്തെ ചില പ്രമുഖ ജ്യോതിശാസ്ത്രജ്ഞരാണ് ഇതിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. ഭൂരിപക്ഷം ശസ്ത്രജ്ഞരുടെ തീരുമാനമല്ല ഇപ്പോഴുണ്ടായതെന്നും തീരുമാനം ഒരു ചെറുന്യൂനപ്ക്ഷം ഹൈജാക്ക് ചെയ്യുകയയിരുന്നുവെന്നും അവര്‍ വാദിക്കുന്നു.

പ്ലൂട്ടോ ഗ്രഹമല്ലാതായി: സൌരയൂഥത്തില്‍ ഇനി എട്ട് ഗ്രഹങ്ങള്‍ മാത്രം

സൌരയൂഥത്തിന്റെ നവ ഗ്രഹ സങ്കല്പം ഇനിമുതല്‍ പഴങ്കഥ. സൌരയൂഥത്തില്‍ ഇനി എട്ട് ഗ്രഹങ്ങള്‍ മാത്രം. ഏറ്റവും ചെറിയ ഗ്രഹമായ പ്ലൂട്ടോയെ ഗ്രഹമായി ഇനി മുതല്‍ അംഗീകരിക്കാ‍നവില്ലെന്ന് ജ്യോതി ശാസ്ത്രജ്ഞന്മാര്‍ വിധിയെഴുതിയതോടെയാണ് ഗ്രഹങ്ങളുടെ എണ്ണം എട്ടായി ചുരുങ്ങുന്നത്. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗില്‍ ചേര്‍ന്ന 2500 ജ്യോതിശാസ്ത്രജ്ഞന്മാര്‍ അടങ്ങുന്ന അന്താരാഷ്ട്ര അസ്ട്രോണമിക്കല്‍ യൂണിയന്റെ യോഗമാണ് ചരിത്ര പ്രധാനമായ തീരുമാനമെടുത്തത്. ഒരാഴ്ചയായി പ്ലൂട്ടോയെ ഗ്രഹമായി അംഗീകരിക്കുന്ന ചൂടേറിയ ചര്‍ച്ചയ്കൊടുവില്‍ വോട്ടെടുപ്പിലൂടെ തീരുമാനം വന്നത്. ഇതാദ്യമാണ് ഏതെല്ലാം ഗ്രഹമാണ് ഏതെല്ലാം ഗ്രഹമെല്ല എന്ന് ശാസ്തജ്ഞന്മാര്‍ നിര്‍വചിക്കുന്നത്. പുതിയ വിധിയെഴുത്തിലൂടെ ലോകമെമ്പാടുമുള്ള പുസ്തകങ്ങള്‍ തിരുത്തിയെഴുതേണ്ടി വരും. 2360 കിലോമീറ്റര്‍ മാത്രം വ്യാസമുള്ള പ്ലൂട്ടോ ഗ്രഹമല്ലെന്ന് വാനഗവേഷകരില്‍ നല്ലൊരുപങ്കും വാദിച്ചിരുന്നു. ഒരു ഹിമകുള്ളന്‍ എന്ന സ്ഥാനമേ പ്ലൂട്ടോയ്ക്ക് നല്‍കാവൂ എന്നായിരുന്നു ഇവരുടെ വാദം. പ്ലൂട്ടോയെ നിലനിര്‍ത്തിക്കൊണ്ട് കെയ്റണെയും, സിറസിനേയും, യൂ.ബി.313 എന്നിവയേയും ഗ്രഹങ്ങളായി അംഗീകരിക്കണമെന്ന നിര്‍ദേശവും യൂണിയന്‍ യോഗം തള്ളി.

Thursday, August 24, 2006

ഉല്‍ഘാടനം ചെയ്തു

പെടയന്താള്‍ ജി.എല്‍.പി സ്കൂളില്‍ എജ്യുസാറ്റിന്റെ ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ. യശോദയും വിദ്യാരംഗം കലാസാഹിത്യവേദി എ. ഉണ്ണികൃഷ്ണനും നിര്‍വഹിച്ചു. പരിപാടിയില്‍ എം. ഫസീല അദ്ധ്യക്ഷത വഹിച്ചു.

ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി

നിലമ്പൂര്‍ റോട്ടറി ക്ലബ്ബും കേരള സര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പും ചേര്‍ന്ന് ആഗസ്ത് 25 ന് പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് വിശ്വദര്‍ശന വായന ശാലയില്‍ സൌജന്യ ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പ് നടത്തി.

പുരാതന ശവക്കല്ലറകള്‍ സംരക്ഷിക്കാന്‍ നടപടി ആരംഭിച്ചു.

പുരാതന ശവക്കല്ലറകള്‍ കണ്ടെത്തിയ നിലമ്പൂരിലെ പ്രദേശം അടിയന്തിര പ്രാധാന്യത്തോടെ സംരക്ഷിക്കാന്‍ പുരാവസ്തൂ ഗവേഷണകേന്ദ്രം തിരുമാനിച്ചു. പുരാവസ്തുവിന്റെയും വനം വകുപ്പിന്റെയും അനുമതി ലഭിക്കുന്നതനുസരിച്ചു ശവക്കല്ലറ കണ്ടെത്തിയ സ്ഥലം തേക്ക് മ്യൂസിയത്തില്‍ ആരംഭിക്കാന്‍ പോവുന്ന ജൈവ വൈവിധ്യ മേഖലയുടെ ഭാഗമായി സംരക്ഷിക്കാനാണ് ആലോചിക്കുന്നത്.

Wednesday, August 23, 2006

2300 വര്‍ഷം പഴക്കമുള്ള ശവക്കല്ലറകള്‍ നിലമ്പൂരില്‍ കണ്ടെത്തി

വെളിയന്തോടുള്ള കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉപകേന്ദ്രത്തിന് വനം വകുപ്പ് വിട്ട് കൊടുത്ത സ്ഥലത്താണ് ഒമ്പത് ശവക്കല്ലറകള്‍ കണ്ടെത്തിയത്. പുരാവസ്തു നടത്തിയ ഗവേഷണത്തിലാണ് ഇതിന്റെ പഴക്കം നിര്‍ണയിച്ചത് . ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ശവക്കല്ലറ കണ്ടെത്തുന്നത്. പ്രത്യേക കല്ലുകള്‍ വൃത്താകൃതിയില്‍ അടുക്കി വെച്ച നിലയിലാണ് കണ്ടെത്തിയത്.

Tuesday, August 22, 2006

മാളിയേക്കല്‍ ഹെല്‍ത്ത് സെന്റര്‍ സംരക്ഷിക്കണം

ചേര്‍ ന്നൊലിക്കുന്ന ഹെല്‍ത്ത് സെന്റര്‍ നന്നാക്കാനാവശ്യന്പ്പെട്ട് പൌര സമിതി കൊടുത്ത പരാതി പഞ്ചായത്ത് അധികൃതര്‍ മുഖവിലക്കെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

കോട്ടപ്പുഴ-മാടമ്പം കോസ് വേക്ക് നബാര്‍ഡ് അനുമതിയായി

അമരമ്പലം, ചോക്കാട് ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോട്ടപ്പുഴ-മാടമ്പം കോസ് വേ നിര്‍മ്മിക്കാന്‍ നബാര്‍ഡിന്റെ അനുമതിയായി. 1.35 കോടി രൂപയാണ് അനുബന്ധ റോഡും കോസ് വേയും നിര്‍മ്മിക്കാന്‍ ചെലവ് കണക്കാക്കുന്നത്. ഒന്നര കിലോ മീറ്റര്‍ റോഡിന് 58 ലക്ഷമാണ് നിര്‍മ്മാണ ചെലവ്. 40 മീറ്റര്‍ നീളത്തില്‍ കോട്ടപ്പുഴയില്‍ നിര്‍മ്മിക്കുന്ന കോസ് വേയ്ക്ക് 77 ലക്ഷവും ചെലവ് വരും. മൊത്തം നിര്‍മ്മാണ ചെലവിന്റെ 20% അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഹിക്കണം. പുതിയ കോസ് വേ വരുന്നതോടെ രണ്ടര കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ മാടമ്പം, കൂരാട്, മഞ്ഞപ്പെട്ടി, പനമ്പൊയില്‍ ചുണ്ടക്കുന്ന് പ്രദേശത്തുള്ളവര്‍ക്ക് പൂക്കോട്ടും പാടത്ത് എത്താന്‍ സാധിക്കും. നിലവില്‍ 10 കി.മി സഞ്ചരിച്ചാണ് ഇവര്‍ ഇവിടെ എത്തുന്നത്. മൂച്ചിക്കല്‍ കടവിലാണ് കോസ് വേ നിര്‍മ്മിക്കുന്നത്.

Monday, August 21, 2006

ജ്യോതിര്‍ഗമയ കോണ്‍ഗ്രസ്സ് പരിപാടിയാക്കിയതായി ലീഗ്

ജ്യോതിര്‍ഗമയ വിദ്യഭ്യസ പദ്ധതി കോണ്‍ഗ്രസ്സ് പരിപാടിയാക്കിയതായി ലീഗ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. പരിപാടിക്ക് വേണ്ടി നടത്തിയ പണപ്പിരിവിന്റെ കണക്കുകള്‍ വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പഠിതാക്കള്‍ക്ക് പുത്തന്‍ അനുഭവം പകര്‍ന്ന് ഗ്രാമോത്സവം സമാപിച്ചു.

നിലമ്പൂര്‍ ഗ്രാമ പഞ്ചായത്തിന്റെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യസ പദ്ധതിയാ‍യ ജ്യോതിര്‍ഗമയയുടെ ഭാഗമായാണ് ഗ്രാമോത്സവം അരങ്ങേറിയത്. സമാപന സമ്മേളനം കവി പി.കെ ഗോപി ഉല്‍ഘാടനം ചെയ്തു. പാലൊളി മെഹബൂബ് അദ്ധ്യക്ഷത വഹിച്ചു.

ബഷീര്‍ പുരസ്കാരം നിലമ്പൂര്‍ ആയിഷയ്ക്ക് സമ്മാനിച്ചു.

ഖത്തര്‍ മലയാളികളുടെ കലാസാംസ്കാരിക സംഘടനയായ പ്രവാസി ട്രസ്റ്റിന്റെ ബഷീര്‍ പുരസ്കാരം പ്രശസ്ത നാ‍ടക നടി നിലമ്പൂര്‍ ആയിഷയ്ക്ക് സമ്മാനിച്ചു.

പെടയന്താളില്‍ മഞ്ഞപ്പിത്തം പടരുന്നു: ഡോക്ടര്‍മാരുടെ സമരം ചികിത്സയെ ബാധിക്കുന്നു

കാളികാവ്: ചോക്കാട് പഞ്ചായത്തിലെ പെടയന്തള്‍ , പെരിങ്ങപ്പാറ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുന്നു. പെടയന്താള്‍ സ്കൂള്‍ പടിയിലെ കച്ചവടക്കാരനായിരുന്ന നെല്ലേങ്ങര അനൂപ്(22) കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം മൂര്‍ച്ചിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചിരുന്നു. ശമ്പള പരിഷ്കരണത്തില്‍ ഉള്‍പെടുത്താത്തതില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ യുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലായത് മൂലം മഞ്ഞപ്പിത്തം പടരുന്ന പ്രദേശങ്ങളില്‍ ആവശ്യമായ ചികിത്സ കിട്ടുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ചോക്കാട് ആസ്പത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെയാണ് പെടയന്താള്‍, പെരിങ്ങപ്പാറ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്നതായി കണ്ടെത്തിയത്. രോഗം ബാധിച്ചവര്‍ ആയുര്‍ വേധ ചികിത്സ തേടുന്നത് കൊണ്ടിരിക്കുന്നതിനാല്‍ എത്ര പേര്‍ക്ക് രോഗമുണ്ടെന്ന് കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. പെടയന്താളില്‍ അഞ്ച് പേര്‍ക്കും പെരിങ്ങപ്പാറയില്‍ ഒരാള്‍ക്കും രോഗമുള്ളതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ചോക്കാട്ടിലെ വേപ്പിന്‍ കുന്നില്‍ പടര്‍ന്നു പിടിച്ച മഞ്ഞ പ്പിത്തം സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അവസരോചിതമായ ഇടപെടല്‍ മൂലം നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു.
ആസ്പ്ത്രിക്കകത്തുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നത്. ബാക്കി പ്രവര്‍ത്തനമെല്ലാം ബഹിഷ്കരിച്ചിരിക്കുകയാണ്. പുറത്തുള്ള കുത്തിവെപ്പുകള്‍ പോലും മുടങ്ങിക്കിടക്കുകയാണ്. സമരം നീണ്ട് പോയിട്ടും അനുകൂല നിലപാടില്ലാത്തതിനെത്തുടര്‍ന്നാണ് അടിയന്തിര ഘട്ടങ്ങളില്‍ പോലും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വിട്ടുവീഴ്ചക്ക് തയ്യാറാവാതിരിക്കുന്നത്.
ചോക്കാട് മഞ്ഞപ്പിത്തം പടരുന്ന പ്രദേശങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ചെയ്തു.